മുഹമ്മദ് ഷെമിൽ
‘നീതി’ എന്നായിരുന്നു കടയുടെ പേര്,
അവകാശവും സ്വാതന്ത്രമൊക്കെ അവിടെ വിൽക്കപ്പെടുന്നുണ്ട്.
പത്രാസുകാരന് അവയിൽ നിന്ന് മുന്തിയ ഇനം ഒരു പിടി കൂടുതൽ നൽകി കടക്കാരൻ ധർമിഷ്ഠനായി. പോയത്തക്കാരന് താഴ്ന്നത് നൽകിയും പിടിച്ചു വെച്ചും അയാൾ പിശുക്കനുമായി.
അപ്പോഴും കടയുടെ പേര് മാത്രം തിളങ്ങി നിന്നു.
‘നീതി’