ഷെമിൽ പുത്തനത്താണി
അന്ന്: ശക്തമായ മഴ കാരണം ഭൂമിയിലേക്ക് വെള്ളം കയറിയപ്പോൾ ഇയ്യാംപാറ്റകൾ മണ്ണിൽ നിന്നും പുറത്തേക്ക് വന്നു. കിടപ്പാടം വെള്ളത്തിലായ സങ്കടത്തിൽ ഒരു വീടിന്റെ ഉമ്മറത്തുള്ള വിളക്കിന് ചുറ്റും അവരൊരുമിച്ചു കൂടി. നേരം വെളുക്കുവോറും കരഞ്ഞു തീർത്തവരിൽ പലരും തീയിൽ ചാടി മരിച്ചു. ചിലർ ചിറകുകൾ മുറിച്ച് ആത്മഹത്യ ചെയ്തു.
ഇന്ന്: ശക്തമായ മഴ കാരണം ഭൂമിക്കടിയിൽ തീരെ റേഞ്ച് ഇല്ല. സിം VI ആണ്. മഴയെ ശപിച്ചു കൊണ്ട് ഇയ്യാംപാറ്റകൾ പുറത്തെത്തി. ദൂരെ വീടിന്റെ ഉമ്മറത്ത് മൊബൈലിന്റെ വെളിച്ചം കണ്ടവർ അവിടെ ഒരുമിച്ച് കൂടി. ചെക്കന്റെ ഫോണിൽ നെറ്റ് ഭയങ്കര സ്പീഡ് ആണ്. അവനോട് വൈഫൈ കണക്ഷൻ ചോദിച്ചു. കേട്ട ഭാവം നടിക്കുന്നില്ല. പാറ്റകൾ മൊബൈലിൽ ഞെക്കി നോക്കി. ദേഷ്യം വന്ന ചെക്കൻ അവരെ ഞെക്കി കൊന്നു. പരിക്കോടെ അവിടുന്ന് രക്ഷപ്പെട്ട മറ്റു പാറ്റകൾ “ഹൃദയാഘാതം” മൂലം മരിച്ചു.