ഉത്സവപ്പിറ്റേന്ന്

ഉത്സവപ്പിറ്റേന്ന്

ഹിത

ഒറ്റക്കാൽച്ചിലമ്പൂരി

ദൈവക്കോലങ്ങളുറക്കമായ്

അകലെകുന്നിൻമീതെ

താരകം പൊലിഞ്ഞല്ലോ?

മുടിയുംചിക്കി,ക്കണ്ണിൽ

കനലും വാരിച്ചൂടി

രുധിരംമോന്തിയട്ട-

ഹസിച്ചു നട്ടുച്ചയിലലറി

ത്തിമർത്താടും വേഷ-

ങ്ങളണിയറ തേടുകയായി.

കദനം കനംവെച്ച

ഭാണ്ഠവും മുതുകേറ്റി

ചമയക്കാരൻ

മലയിറങ്ങിപ്പോയ്

ഉത്സവപ്പിറ്റേന്നല്ലോ

അമ്പലമുറങ്ങുന്നു.

ഉള്ളിലെൻ ദേവൻ

നിത്യമുണർന്നേയിരിക്കുന്നു.