ഹിത
ഒറ്റക്കാൽച്ചിലമ്പൂരി
ദൈവക്കോലങ്ങളുറക്കമായ്
അകലെകുന്നിൻമീതെ
താരകം പൊലിഞ്ഞല്ലോ?
മുടിയുംചിക്കി,ക്കണ്ണിൽ
കനലും വാരിച്ചൂടി
രുധിരംമോന്തിയട്ട-
ഹസിച്ചു നട്ടുച്ചയിലലറി
ത്തിമർത്താടും വേഷ-
ങ്ങളണിയറ തേടുകയായി.
കദനം കനംവെച്ച
ഭാണ്ഠവും മുതുകേറ്റി
ചമയക്കാരൻ
മലയിറങ്ങിപ്പോയ്
ഉത്സവപ്പിറ്റേന്നല്ലോ
അമ്പലമുറങ്ങുന്നു.
ഉള്ളിലെൻ ദേവൻ
നിത്യമുണർന്നേയിരിക്കുന്നു.