മുഹമ്മദ് ഷെമിൽ
അവൻ കല്യാണം കഴിച്ചത് സ്ത്രീധനത്തെയാണ്.
ആദ്യരാത്രി ആഘോഷിച്ചത് ആഭരണങ്ങളെ കെട്ടിപിടിച്ചാണ്.
പിറ്റേന്ന് അവർ ഹണിമൂണിന് പോയത് ജ്വല്ലറിയിലേക്കാണ്.
അഞ്ച് പവന്റെ കുറവ്.
തിരിച്ചു വരുമ്പോൾ അവനൊരു കയർ വാങ്ങി.
ഒന്നും പറയാതെ അവൾക്ക് കൊടുത്തു.
അഞ്ച് പവന് വേണ്ടിയുള്ള അഭ്യർത്ഥനയായിരുന്നു അത്.
അവൾ കയറിൽ കുരുക്കിട്ടു. പിന്നെ തൂങ്ങി.
ശവത്തിന്റെ കാല് പിടിച്ച് ‘ആത്മാർത്ഥത’ കരയുമ്പോൾ
അടുത്ത സത്യമറിഞ്ഞു.
പാദസരത്തിൽ ഒന്നര പവന്റെ കുറവ്…
അവൻ സ്വയം മൊഴിഞ്ഞു.
“ചങ്ങല വാങ്ങിയാൽ മതിയായിരുന്നു…”