ഗുണപാഠം

ഗുണപാഠം

ജനീഷ്‌ പുരുഷോത്തമന്‍

പിന്നിലേയ്‌ക്കു നോക്കി,
ഞാനെന്‍ നിഴലിന്റെ നീളമളക്കുവാന്‍
വന്യമാമൊരു പുഞ്ചിരി തന്നതു
നീണ്ടു വളരുന്നു പിന്നെയും

നില്‍ക്കുവാനാവാതോട്ട—
ത്തിലാണു ഞാനെപ്പൊഴും, പെട്ടുപോയില്ലേ, ജീവിതം ശിഷ്‌ടകാലമുരുട്ടുവാനെ—
ന്നഷ്‌ടിക്കു മുട്ടു വരാതിരിക്കുവാ—
നിപ്രകാരം തന്നെ ചെയ്യണം

കണ്ടും കണ്ടും പലതു കൊണ്ടും
മിണ്ടാതെ പലകുറി മിണ്ടിയും
മണ്ടത്തരങ്ങള്‍ കാട്ടും തിരുമണ്ടന്‍മാരുടെ വങ്കത്തരങ്ങള്‍ക്കു കൈയ്യടിച്ചും

ഞാനെന്നെത്തന്നെ മറന്നു പലവിധ
തരികിടകള്‍ക്കു തലകുനിച്ചും
പറയേണ്ടുന്നതു പറയാതെ
ചെയ്യേണ്ടതു ചെയ്യാന്‍ മറന്നും
ഞാനിങ്ങിവിടത്തിലിനിയെത്ര നാള്‍

മോങ്ങാനിരുന്ന നായുടെ മണ്ടയ്‌ക്കു പണ്ടൊരു തേങ്ങാ വീണതുപോലെ മോങ്ങാന്‍
മോഹമെന്നുള്ളിലുണ്ടെങ്കിലും
മൗനം വിദ്വാഌ ഭൂഷണമതു പോല്‍
ഞാഌം ദീനമിന്നെന്നിലേയ്‌ക്കു
താഌള്‍വലിഞ്ഞിരിക്കുന്നു.

തപസ്സിനിയാകാമെന്നു കരുതിയാലോ ഞാനെന്നെ
ഒരു കാഷായത്തിഌള്ളിലൊതുക്കണം
ലോകനന്‍മയ്‌ക്കു വേണ്ടിയിറങ്ങിയോർക്കു
ലോകമെന്താണു നല്‍കിയതു പ്രത്യുപകാരം, അതു മറുപാഠം
അതുതാനല്ലോ എന്‍ ഗുണപാഠം.!