അജിത്രി
കാമനകളുടെ കാതൽ ഭംഗികൾ
താഴിട്ടു പൂട്ടിയിട്ടും
അവനെന്റെ പാരിജാതപ്പെട്ടി
തുറന്ന് ഒറ്റ കൊമ്പന്റെ പല്ലുള്ള
മദഗന്ധ കുപ്പി കട്ടെടുത്തു.
സമദൂരങ്ങളെ വിവർത്തനം
ചെയ്യാനറിയുന്ന സുഗന്ധത്തെ
വാരി വിതറി നന്ദനമൊരുക്കി.
അവനെന്റെ ചില്ലകൾ മുരളികയാക്കി
‘ഏകാന്തതയുടെ മണം ബാക്കി
ചെറു വേദനയിൽ നീറ്റു കക്ക
പോലൊരുവൾ കൈ ചേർക്കെ
കാതിൽ പുഴയുടെ ശബ്ദം
ഇളം കാറ്റു പോ ലവൾ.
പൂവരശിന്റെ ചേലിൽ
വരാൽ പശ ചേർത്ത
ചുണ്ണാമ്പു കൂട്ടിൽ
പ്രണയോപദേശ ശതകം.
അകന്ന മേഘങ്ങളിൽ
ഒരു തൊട്ടു നില്പ്.
വരുന്നുണ്ടവൻ
കാറ്റിനെ പോലെ
ഉടലിലൂറിയ ചോലകൾ
കണ്ടു കെട്ടാൻ
എന്റെ കണ്ണിലേക്കു തന്നെ
നോക്കിയിരിക്കാൻ