സിന്ധു കെ എം
ഭർത്താവ്: ഭാര്യേ!ഞാനിത്രനാളായി
രാധയെ തേടുകയായി
രുന്നു
കടമ്പിന്റെ ചോട്ടിൽ
ഗോക്കളടോപ്പം
രാത്രിയിൽ കിതച്ച്
നിന്നിലണയുമ്പോൾ
ഇവിടെയെങ്ങും ഞാൻ
കണ്ടില്ലവളുടെ
കാല്പാടുകൾ
ഭാര്യ: ഞാനുമൊരു കണ്ണനെ
കണ്ടതില്ല
പ്രണയതീനാളമുതിർത
കടമ്പിന്റെ ചോട്ടിൽ
മുളങ്കുഴലൂതുന്ന
നിലാവിലാരുമറിയാതെ
.. ന്നെവന്നാഞ്ഞു
പുൽകുന്ന
കാളിയദർപ്പത്തെയകറ്റും
കണ്ണന്റെ കാൽപ്പാടുകൾ
കണ്ടതില്ല
ഭർത്താവ്: രാധയുടെ നിറം കറുപ്പാ
ണെന്നാരോ പറഞ്ഞു
കാഴ്ചകൾ
മങ്ങിയ കണ്ണിന്റെ
നിറവുംപാടമൂടിയതാണ്
ഗോക്കളെമേയ്ക്കാ
നിറങ്ങിയ
ഗോപാലകന്മാരവളുടെ
പാവാടഞൊറികൾതൻ
അലിക്കുകളെ കണ്ടു
ഭാര്യ: മധ്യാഹ്ന മഴ പെയ്തിറങ്ങിയ
നേരം
വള്ളിക്കുടിലിലേക്കോടി
യണഞ്ഞ രാധയെ കണ്ണൻ
കാണാതിരിക്കുമോ
ചോർന്നൊലിക്കുന്ന
കുടിലിൽ
ഉറിയിലൊളിച്ചിരിക്കുന്ന
തെെരിനെയവർ
കടഞ്ഞെടുക്കും
ഭർത്താവ്: ഞനെന്ന കടയുമ്പോൾ
ആകാശവും ഭൂമിയും
പണിതെടുക്കും
രാധയുടെ ചിത്രപടമണഞ
പാവാടഞൊറികളെയോ
നിന്റെ നാസികത്തുമ്പിലെ
വിയർപ്പുതൂമുത്തിനെയോ
ഞാൻ കാണാറില്ല
ഭാര്യ: ഞാനെൻ്റയാകാശവും
ഭൂമിയും തനിയെ
പണിതെടുത്തു
ഉടൽ പൂക്കുമ്പോഴുമെൻറ
മനസ്സ്
ഗോപകുമാരന്മാരുടെ
യിടയിലെ കറുത്തചെക്കനെ
തേടുകയാണ്
ഭർത്താവ്: ഇനിയും പൂക്കുമെന്നുറപ്പി
ല്ലാത്ത കടമ്പിന്റെ ചോട്ടിൽ
നീയെനിക്കായ് പൂക്കുമോ
നിന്റെ കുറുമ്പും കുശുമ്പും
മൺചെരാതിലൊളിപ്പിക്ക
ദുർഗന്ധംവമിക്കുന്ന
തോടുകൾ നമുക്ക്
പൊഴിക്കാം
ആറ്റുവഞ്ചികളപ്പോൾ
പൂത്തുലയുന്നതുകാണാം
ആകാശത്തിന്റ ചുവട്ടിൽ