കാശിനാഥന്‍
പാതിരാവിന്‍റെ
പച്ചമരച്ചോട്ടില്‍
പാതിവെന്ത്
കവിത
പിടയുന്നു
അന്തമായ
ഗ്രീഷ്മത്തിന്‍റെ
താപം ചൂടി,
ചൂടാറാതെ
കവിത
പഴുക്കുന്നു.
വൃശ്ചികത്തിന്‍റെ
വരണ്ട
തണുപ്പിലും
രാത്രിതെറ്റാതെ
വരുന്ന കാമത്തിലും
നീല
ഞരമ്പ്
ഉണങ്ങുന്നു.
വെന്ത
വാക്കുരുചിച്ചു
നോക്കുന്ന
നീര് വറ്റിയ
നാവ്
തളരുന്നു.