രമ്യ മഠത്തിൽത്തൊടി
നനയുവാൻ നീയെന്റെ കൂടെയുണ്ടെങ്കിലീ
മഴയിൽ ഞാനെന്നും നൃത്തമാടും.
ഉഷ്ണതാപത്താൽ ഉരുകുന്ന ദേഹത്തിൽ പ്രണയാഗ്നിയാളുന്നു നിൻ ദൃഷ്ടിയാൽ .
കുളിർമഞ്ഞു പെയ്യുന്ന പുലരിക്ക് വാത്സല്യചുംബന മാധുര്യം നീ പുണർന്നാൽ .
മുൾപ്പാത, കൂർപ്പിച്ച ദംഷ്ട്രമാം കല്ലില്ലോ തട്ടാതെ വീഴാതെ എന്നെ നീ നടത്തി .
നീറുന്ന നോവിന്റെ കണ്ണീർകുടങ്ങളെ ആഹുതി ചെയ്തു നീ മാറ്റിവെച്ചു.
നീയിത്ര ലളിതമായ് മാറ്റുവന്തെങ്ങിനെ
കാഠിന്യമേറിയെൻ
ജീവിതത്തെ?.
പാതിയിൽ തീർന്നൊരു പ്രാണന്റെ പീയുഷ ആത്മതത്വം ചൊല്ലി വീണ്ടെടുക്കാൻ!