പട്ടാളക്കാരൻ

പട്ടാളക്കാരൻ

സുധി റിബൽ

“വലുതാകുമ്പോൾ
ആരാകണം?”

“പട്ടാളക്കാരൻ.!”

ടീച്ചറുടെചോദ്യം
തീരുംമുൻപ്‌,
ഞാൻകയ്യുയർത്തി.

പട്ടാളയൂണിഫോമിന്റെ
നിറമുള്ളകുപ്പായം,
മാമനാണുവാങ്ങിത്തന്നത്‌.

ഉത്സവപ്പറമ്പിൽനിന്ന്;
മഞ്ഞയുണ്ടകളിടാവുന്ന
തോക്ക്‌,
അച്ഛന്റെകീശയെ
കൊള്ളയടിച്ചു.

പൊരിച്ചമീനിന്റെ
പാതികൊടുത്താണു,
അനിയനെ
തീവ്രവാദിയാക്കിയത്‌.

മീൻരുചികളിൽ
അവൻ,
ഉണ്ടതീരുവോളം
വെടികൊണ്ടു.

മുഖത്ത്‌
കട്ടിക്കണ്ണട
വന്നഅന്നായിരുന്നു,
എന്റെവിരമിക്കൽചടങ്ങ്‌.

പിന്നെയാ
പട്ടാളക്കാരൻ
സിനിമയിലും
പത്രത്തിലുംമാത്രം
അതിർത്തിപങ്കിട്ടു.

കൂർക്കംവലിയുടെ
രാജ്യത്തിന്റെ
കാവൽക്കാരനാണിപ്പോൾ.

കട്ടിലിനുതാഴെ;
ജീവിതം
പെട്ടിയിൽ
ഭദ്രമായിരിപ്പുണ്ട്…