റ്റി. സഞ്ജയ് നാഥ്
ഇന്നലെ സ് കൂൾ വരാന്തയിൽ
നിന്നാണ് മഴ കണ്ടത്.
ഓ മഴയ്ക്ക് പഴയ ഭംഗിയൊന്നും
ഇല്ലന്നേ ,വെറുതേ
പെയ്യാൻ വേണ്ടി പെയ്യുന്നു വെന്ന് മാത്രം.
വരാന്തയ് ക്കപ്പുറം ഞാൻ പഠിച്ച
പത്ത് എ യുടെ വാതിൽ കാണാം.
കൈ നീട്ടി വിളിക്കുന്നു
പത്ത് എ യുടെ വാതിൽ.
വലം കാൽ ചവുട്ടിയതും
വലത് വശത്തെ മുൻ നിരയിലെ
ബഞ്ച് ഒറ്റ ക്കരച്ചിലാണ്
ഒന്നിരുന്നിട്ടു പോണെ
ഒത്തിരി നാളായി ല്ലേയെന്ന് പറഞ്ഞ്.
ഇരുന്നതും പത്ത് എ നീളൻ
കൈകൾ കൊണ്ട് തലോടുന്നു.
ഗദ്ഗദം കൊണ്ട് പറയുന്നു.
“ദിനാന്തൃങ്ങളിൽ ജനഗണമന
അവസാനിക്കു മ്പോൾ
പുസ്തക കെട്ടും വാരി
പുറത്തേക്കോടുന്ന പഴയ
പത്താം ക്ളാസ്സു കാരനാവണം
ഒറ്റ വിജാഗരിയിൽ തൂങ്ങി നില് ക്കുന്ന
ജനൽ പ്പാളിയിൽ നനഞ്ഞ ചോക്ക്
കൊണ്ടെഴുതിയിരുന്ന പേരു വായിക്കണം.
രഘുവിനേയും ,സന്തോഷിനെയും
സുനിലിനേയും ,ഷാജിയേയും
ഗോപകുമാറിനേയും പേരെടുത്ത് വിളിക്കണം
ഉത്തരങ്ങൾ മറ്റാർക്കും പറഞ്ഞ് കൊടുക്കാതെ
ഒറ്റ ശഽാസത്തിൽ പറഞ്ഞ് തീർത്ത്
ഇരിക്കുമ്പോൾ കണ്ടു പഠിക്കെടായെന്ന
ടീച്ചറിന്റെ ശബ്ദം കേൾക്കണം.
ഗണവും ,പ്രോഗ്രഷനും ,വൃത്തത്തിന്റെ
വൃാസവും കണ്ടു പിടിക്കുവാൻ
പണിപ്പെടുന്ന ഒരു പഴയ നിസ്സഹായതയെ
നോക്കിയിരിക്കണം.
കനത്ത മഴയുള്ള വൈകുന്നേരങ്ങളിൽ
ഇരുട്ടിന്റെ തുരുത്തി ലകപ്പെട്ടപോലുള്ള
സ് കൂൾ മുറ്റത്ത് മാനത്ത് നിന്ന്
കൊള്ളി മീനിറങ്ങി വന്ന് കരിച്ച് കളഞ്ഞ
അരണ മരത്തെ നോക്കിയിരിക്കണം.
മഷി തുളുമ്പുന്ന ഫൗണ്ടൻ പേന
കൊണ്ടെഴുതുമ്പോൾ
കയ്യൽ പറ്റിയ മഷി തലയിൽ തുടച്ച്
എഴുതാൻ മറന്ന ഒരാളെ പ്പോലെയിരിക്കണം.
മുറ്റത്ത് വെയിൽ തിളക്കുമ്പോൾ
കബഡിയും,കിളിത്തട്ടും കളിച്ച്
നിറമുള്ള ഐസും നുണഞ്ഞ്
ഉപ്പ് ചേർത്തലോലോലിക്ക ചവച്ച് നടക്കണം.
വാരാന്തൃങ്ങളിൽ എല്ലാവരും ഒഴിയുമ്പോൾ
അയ്യോ ഞാൻ ഒറ്റക്കായേയെന്ന് നിലവിളിക്കുന്ന
സ് കൂളിനോട് വിഷമിക്കേണ്ട സ് കൂളേ
തിങ്കളാഴ്ച കാണാമെന്ന് പറയണം.
ഓടിയ ദൂരങ്ങളത്രയും തിരിച്ചോടണം.
പത്ത് എ യെ കട്ടെടുത്ത് ഒരിക്കലും ആർക്കും
എത്താൻ കഴിയാത്ത ഒരിടത്ത് കൊണ്ടു വക്കണം.
വെള്ളയിൽ കറുത്ത പുള്ളിയുള്ള ഷർട്ടിട്ട്
തീപ്പെട്ടി നിറമുള്ള നിക്കറിട്ട്
നതോന്നതയും കാകളിയും
ചൊല്ലി പഠിക്കുന്ന പതിനഞ്ച് കാരനാകണം.