സഹൽ ടി
ബക്കിന്റെ പുതിയ യജമാനന്റെ പേര് ഹാൾ എന്നായിരുന്നു. സ്വർണം തേടി അലാസ്കയിലെത്തിയ നിരവധി ഭാഗ്യാന്വേഷികളിൽ ഒരാൾ കൂടെ കൂട്ടുകാരനായ ചാൾസും അയാളുടെ സഹധർമിണിയും ഹാളിന്റെ സഹോദരിയുമായ മെഴ്സിഡെസുമുണ്ട്. നായ്ക്കളോടു പെരുമാറാനറിയാത്ത പടുവിഡ്ഢികളായിരുന്നു ഈ മൂന്നുപേരും ചമ്മട്ടിയുടെയും ഗദയുടെയും ഭാഷ മാത്രം അവർ നടപ്പിലാക്കാൻ ശ്രമിച്ചു. നേടാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചല്ലാതെ അതു നേടിയെടുക്കുന്നതിൽ വണ്ടിനായ്ക്കൾക്കുള്ള പങ്കിനെക്കുറിച്ച് അവർക്ക് ഒന്നു മറിഞ്ഞുകൂടായിരുന്നു. സ്വന്തം ജീവിതത്തിലെ ഏറ്റവും ഇരുൾനിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ബക്ക് കടന്നുപോവുകയായിരുന്നു. അവരുടെ നിയന്ത്രണത്തിൽ വിലകൊടുത്തു വാങ്ങിയ ഒരു യന്ത്രത്തെപ്പോലെ അവർ നായ്ക്കളെ കൈകാര്യം ചെയ്തു യന്ത്രത്തോടു കാട്ടേണ്ട ഔദാര്യം പോലും കാട്ടാൻ വിസതിച്ചു. മര്യാദക്ക് ഭക്ഷണം മില്ല, വിശ്രമമില്ല. സ്നേഹം നിറഞ്ഞ വാക്കുകളില്ല. കൊടുംപട്ടി ണിയാൽ നായ്ക്കൾ ക്ഷീണിച്ച് അവശരായിട്ടും യാത്ര തുടർന്നു. എത്രയും വേഗം വാഗ്ദത്തഭൂമിയിലെത്തണമെന്ന വിചാരം മാത്രമേ യജമാനന്മാർക്ക് ഉണ്ടായിരുന്നുള്ളൂ.
അങ്ങനെയിരിക്കെ ശിശിരം നീങ്ങി കാലം തെളിഞ്ഞു. ഉറമഞ്ഞിനടിയിൽ ജലരേഖകൾ തെളിയാൻ തുടങ്ങി. പക്ഷേ, നായ്ക്കളുടെ കഷ്ടപ്പാടിനു മാറ്റമൊന്നുമുണ്ടായില്ല. മഞ്ഞുനീങ്ങിയെങ്കിലും യാത്ര കൂടുതൽ കഠിനമായി ത്തീർന്നു. ലക്ഷ്യസ്ഥാനം പൂകാൻ ഇനിയും ഒരു പാടു ദൂരമുണ്ട്. ഇതിനിടെ യാത്രക്കാർ തമ്മിൽ കലഹമായി. ദിവസം കഴിയുംതോറും അവർക്ക് ക്ഷമാശീലം നഷ്ടപ്പെട്ടു. ശിക്ഷകളുടെ കാഠിന്യം കൂടി. മര്യാദയ്ക്ക് ഒരു സ്ഥലത്ത് തമ്പടിക്കാൻ പോലും ഈ പുതിയ യജമാനന്മാർക്ക് അറിഞ്ഞുകൂടായിരുന്നു. ഭക്ഷണക്കുറവിനാൽ ശോഷിച്ചും മർദ്ദനമേറ്റും ബക്കിന്റെ ശരീരസൗന്ദര്യമെല്ലാം നഷ്ടപ്പെട്ടു.
ഒരു ദിവസം കുത്തനെയുള്ള ഒരു ഇറക്കത്തിൽ വച്ച് വണ്ടി നിയന്ത്രണമില്ലാതെ മുന്നോട്ടു പാഞ്ഞു. വണ്ടിയിലെ സാധനങ്ങൾ നാലുപാടും ചിതറിത്തെറിച്ച് വണ്ടിയുടെ ഭാരം കുറഞ്ഞു. അധ്വാനം ലഘുവായി കിട്ടിയതോടെ നായ്ക്കൾ പറപറക്കാൻ തുടങ്ങി. ഒരു വിധത്തിലുള്ള നിയന്ത്രണവും വിലപ്പോയില്ല. അങ്ങനെയുള്ള വിഷമാവസ്ഥകളെ നേരിടാൻ തീരെ കഴിവില്ലാത്തവരായിരുന്നു ഹാളും കൂട്ടരും. എല്ലാറ്റിനും അവർ ബക്കിനെ കുറ്റപ്പെടുത്തി. പൊതിരെ തല്ലി പക തീർക്കുകയും ചെയ്തു.
ആസൂത്രണം തീരെയില്ലാത്ത ഒരു യാത്രയായിരുന്നു അവരുടേത്. അതിനിടെ ഭക്ഷണം തീർന്നു. നായ്ക്കൾ ക്ഷീണിച്ച് അവശരായി. എന്നാൽ യാത്ര നിർത്തിവെക്കാൻ അവർ തയാറായില്ല പലരും ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. സ്വർണക്കൊതി ആ മൂന്നു മനുഷ്യരേയും അത്രമാത്രം ബുദ്ധിശൂന്യരാക്കി മാറ്റിക്കഴിഞ്ഞിരുന്നു. നായ്ക്കൾ പലതും ചത്തു. അവസാനം ബക്കും കിടപ്പിലായി. വെള്ളനദിക്കരയിലെ താവളത്തിൽ ഹാൾ അവനെ ഉപേക്ഷിച്ചു. പിന്നെ പുതിയ നായ്ക്കളുമായി യാത്ര തുടർന്നു.
നദിയുടെ ഉപരിതലത്തിൽ മഞ്ഞുപാളികൾ നേർത്തു കഴിഞ്ഞ സമയമായിരുന്നു. ബക്കിനെ മരിക്കാൻ വിട്ട് നായ്വണ്ടി മുന്നോട്ടു നീങ്ങിയതും അടിയിലെ ഐസു പാളികൾ ഭാരം താങ്ങാനാകാതെ അകന്നു മാറി നായ്ക്കളോ ടൊപ്പം ഹാളും ചാൾസും മെഴ്സിഡെസും നദീജലത്തിൽ എന്നെന്നേക്കുമായി അന്തർധാനം ചെയ്തു. ജോൺ തോൺ ടൺ എന്നു പേരുള്ള ഒരു മനുഷ്യൻ ബക്കിനെ എടുത്തുകൊണ്ടുപോയി സ്നേഹപൂർവ്വം ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.