സയ്യിദ് സിനാൻ പരുത്തിക്കോട്
പെണ്ണവളൊരിക്കൽ
അകന്നു പോയെൻ
ഇടനെഞ്ചിൻ മോഹവും
പേറി..
കാൽപനിക ദാഹങ്ങളുടെ
മലരുകൾ തീർത്ത
ചീട്ടുകൊട്ടാരമായിരുന്നെനിക്ക്
പ്രിയയായിരുന്നവൾ…
തകർന്നടിഞ്ഞ കിനാക്കൾ
നെഞ്ചിൻ കൂടു തകർക്കുന്ന
അസ്ത്രങ്ങളായി തുളയ്ക്കുമ്പോൾ
ഏറെ ചേർന്നതൊന്നണയും
കൂട്ടിനെന്നൊരശരീരി
ഉള്ളിൽ ശ്രവിക്കും പോലെ.
ജനിപ്പിച്ചോരകലും പോൽ
പാരിൽ മറ്റൊന്നില്ലത്രെ
പകരമില്ലാത്തതായി…
ഞാനും വിശ്വസിച്ചങനെ.
തിരുത്തുന്നിപ്പോൾ…
ആഹ്ലാദപൂർവ്വം,
ആർഭാടമായി
അളിയൻ്റെ കയ്യിൽ
ചേർത്തുകൊടുത്ത
കൂടപ്പിറപ്പെന്ന വിരഹം
സ്വന്തത്തെ നഷ്ടമാകും
വിങ്ങലുകൾ…
പെങ്ങളീ പടിയിറങ്ങിയതിൽ
പിന്നെ പതിയെ
ശ്മശാനസമാനമായീ കുടിലും..
പതിറ്റാണ്ടു കഴിഞ്ഞിട്ടും
വന്നില്ലരികിലേക്ക്
പകരമായൊരു നാരിയും
ബദലുകളെ ബാക്കിയാക്കാത്ത ബന്ധം
അവളു മാത്രം
എൻ്റെ പെങ്ങൾ…