ദീപു ആർ എസ് ചടയമംഗലം
മഴ പോലെ പെയ്തൊഴിഞ്ഞു
നിൽക്കുമ്പോൾ
എന്റെ സാമ്പാർ മുളകിലെ
എരിവിന് ദാഹമാണ്..
രസനയിലെ അവസാനതുള്ളിക്കും
കൊതിയുടെ ഇറ്റു വീഴലാണ്.
സഹനത്തിന്റെ കുടപിടിച്ചു
തിളച്ച ചായയിൽ പൊള്ളിച്ചു ,
മധുരായണമാണു.
നനഞ്ഞ മണ്ണിന്റെ ഗന്ധത്തില്
മറന്നു വച്ച
കഠിന ശരത്തിന്റെ വറുതിയാണ്.
വളമിടാൻ കാലം മറക്കുമ്പോഴും
മടിക്കാതെ ഫലം തരും കല്പ തരു വാണ്.
സ്നേഹ തീരങ്ങളിൽ
തള്ളപ്പെടുന്ന വയോധിക തേങ്ങലാണ്. .
അനാഥ ബാല്യത്തിന്
വെറുക്കപ്പെടാത്ത ഒറ്റമൂലി.
പ്രണയം അവസാനിപ്പിക്കുന്നിടത്തു…
രുചികളുടെ പുനർ യാത്രയാണ്….
കർമങ്ങൾ ത്രാണനം ചെയ്യാൻ
ഈ മനസ്സിന് മണൽപ്പരപ്പിൽ മത്സരമാണ്……