വരനെ ആവശ്യമുണ്ട്

വരനെ ആവശ്യമുണ്ട്

മുഹമ്മദ് ഷെമിൽ

അതിരാവിലെ വയലിലേക്കിറിങ്ങിയ അയാൾ യാതൊരു ക്ഷീണവും വകവെക്കാതെ അരിവാളും കലപ്പയും ഉമ്മറത്തിട്ട് കോലായിലെ പത്രം കയ്യേറി. ആദ്യപേജിലെ ചൂടേറിയ വാർത്തകൾ പാടെ അവഗണിച്ച് അടുത്ത പേജുകൾ മറിക്കാൻ തുടങ്ങി. അവസാനമൊരു പേജലെത്തിയപ്പോൾ അയാളുടെ വിരലുകൾ നിലച്ചു.
“വരനെ ആവശ്യമുണ്ട്…”
വധുവീട്ടുകരുടെ ആവശ്യങ്ങൾ ഓരോന്നും ആവേശത്തോടെ വായിച്ചു. അതിൽ എഞ്ചിനീയർ മുതൽ വാടകപീടികക്കാരനെ വരെ കണ്ടെങ്കിലും “കർഷകനെ” മാത്രം കണ്ടില്ല. അയാൾ ആലോചിച്ചു.
“വെറുതെയല്ല തൊട്ടപ്പുറത്തുള്ള നരമൂത്ത കർഷകൻ പുരയും കലപ്പയും വിറ്റ് മകനെ പഠിപ്പിക്കാൻ വിട്ടത്.”