അനിതാ ജയദേവ്
അവസാനത്തെ
വിചാരണയിൽ
അവൻ
പ്രക്ഷുബ്ദ്ധനായിരുന്നു
അവനോടൊപ്പം
അവന്റെ
അനുയായിയും
പ്രതിയായ
എനിക്കെതിരെ
എന്റെ
പ്രവചനങ്ങൾക്കെതിരെ
കാറ്റായും
തിരമാലയായും
മിന്നൽ പിണരായും
അവൻ
ആഞ്ഞുവീശി
എന്റെ
ഉടയാടകൾ
കീറിപ്പറിഞ്ഞ്
നുകം ചുമന്ന്
സത്യങ്ങളുടെ
കവാടങ്ങൾ
തുറന്ന്
ഏകനായി
അവസാനത്തെ
അത്താഴവും
പങ്കിട്ട്
നിസംഗതയുടെ
വിലാപയാത്ര
അവസാനിക്കാനിനി
അധിക സമയമില്ല
വിചാരണയുടെ അവസാന
നാളുകളിൽ
കല്ലറ തുറന്ന്
സത്യം
പെരുമ്പറ
മുഴക്കുമ്പോൾ .
നിന്റെ
സാമ്രാജ്യം
എന്റേതാകും
നിന്റെ
ഏകാധിപത്യത്തിന്റെ
ചെങ്കോലും
കിരീടവും
വലിച്ചെറിഞ്ഞ്
വിചാരണയുടെ
പ്രതിക്കൂട്ടിൽ
നീ
മാനവികതയോട്
മാപ്പിരക്കുന്ന കാലം
എനിക്ക്
മുൻപും
പിൻപും
എന്ന പേർ വിളിച്ച്
കാലഗണന നടത്തും