സഞ്ചാരി

സഞ്ചാരി

ഹിത

ഇരുട്ടിൽ മെല്ലനെ

വരുവതുണ്ടൊരാൾ!

വടികരത്തിലുണ്ടി-

രുണ്ട തൊപ്പിയും,

നെടിയ കൈയ്യുകൾ

നരമ്പെഴും കൺകൾ.

ഒരുകടങ്കഥയ്ക്കു-

ത്തരമേകാതൊരു

വെയിൽമഴ

തോർന്നതിൻ മുമ്പെ,

മഞ്ഞമന്ദാരപ്പൂ

കൊഴിഞ്ഞ വഴികടന്നു നീ

പുറംതിരിഞ്ഞൊന്നു

നോക്കാതെ കനം

തികയുമോരടി-

യിടറാതെയിരുളി-

ലെത്തിയോരതിഥി

യോടൊത്തെങ്ങുപോയ്?

ഇരുളുമിരുളുമൊത്തൊരു

നറും വെൺനിലാ

പ്പൊരുളു തേടുമ്പോൾ,

മഴ നനഞ്ഞപൂ

കൊഴിഞ്ഞവാടിയി

ലിരിപ്പു ഞാനത്രവ്യഥിതനായ്.

പകലിൻ പിച്ചുകൾ

വ്യഥകൾ പായ്യാരം

പരിഭവം ചൊല്ലാൻ

വീണ്ടും കൂട്ടുപോരുമോ?