മുഹമ്മദ് അൻഷിദ് റഹ്‌മാൻ വേങ്ങൂർ
രാവിലെ പത്രത്തിലാണ് ആ വാർത്ത വായിച്ചത് ഇന്ന് വൈദ്യുതി മുടക്കം
രാത്രിയുടെ അന്തിയാമങ്ങളിൽ അവസാനശ്വാസവും വലിച്ച അവനെ കുറിച്ച് ഓർത്തപ്പോൾ സങ്കടം ഒതുക്കാനായില്ല. ചെയ്യണമെന്നറിയാതെ
അവനെയും ചേർത്ത് ഞാൻ വീടിന്റെ പുറത്തേക്ക് ഇറങ്ങി.വീടിന്റെ സിറ്റൗട്ടിലിരിക്കുന്ന് പത്രം വായിക്കുന്ന
വല്യുപ്പക്കും വല്ലുമ്മക്കും എന്നിലെ ഭാവ വ്യത്യാസങ്ങൾ മനസ്സിലായിരുന്നു.
വീടിന്റെ മുൻവശത്തുള്ള മനോഹരമായ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന
പുഷ്പങ്ങളിൽ നിന്നും പൂന്തേൻ നുണരാൻ
വട്ടമിട്ടു പറക്കുന്ന ശലഭങ്ങൾ അവർക്കു പിറകിലായി വടിയും പിടിച്ചോടുന്ന അനിയത്തി. മരച്ചില്ലയിൽ ഇരുന്ന് ശബ്ദമിടുന്ന പക്ഷികൾ. മുറ്റത്ത് വീണു കിടന്ന നെയ്യപ്പം കൊക്കിലൊതുക്കി
കുഞ്ഞുങ്ങളെയും ലക്ഷ്യമാക്കി പറക്കുന്നകാക്ക. വല്യുമ്മ മുറ്റത്ത് നീട്ടിയറിഞ്ഞ അരിമണികൾക്കായി
തിക്കും തിരക്കും കൂട്ടുന്ന കോഴികൾ.
വള്ളി ടൗസറുമണിഞ്ഞ് ഉന്തുവണ്ടിയും കയ്യിലേന്തി ബാല്യത്തിന്റെ കളികളിൽ ഏർപെട്ട അനിയൻ. അടച്ചിട്ട മുറികളിലിരുന്ന് അവൻക്ക് മുന്നിൽ
ചിലവഴിച്ച നിമിഷങ്ങളെ ഓർത്ത് സ്വയം ശപിച്ചു പോയി. അവനിൽ കാണാത്ത പുതുമയുള്ളൊരു ലോകം എനിക്കു ചുറ്റുമുണ്ടന്ന് തിരിച്ചറിഞ്ഞതന്നായിരുന്നു അത്രമേൽ മനോഹരമായിരുന്നു എനിക്കു ചുറ്റും.