ഹാഫിള് ഹിഷാം
ഉമ്മയെന്നാദ്യം
പറഞ്ഞനാൾ തൊട്ടേ
അക്ഷരക്കൂട്ടു ഞാൻ
തേടിപ്പോയി.
അക്ഷരക്കൂട്ടുകളോ-
രോന്നു ചൊല്ലീട്ടു,
കൂട്ടത്തിൽ ഞാനെന്നും
മുന്നിൽ നിന്നു !
വാളെടുത്തില്ല ഞാൻ
വീശിയില്ല,
വാക്കിനു മൂർച്ച ഞാൻ
കൂട്ടിയെന്നും!
വായന പകരുന്ന
ലോകത്തു നിന്നു ഞാൻ
വാക്കിന്റെ വിരുതുകൾ
കണ്ടെടുത്തു.
നന്മ വളർത്തുവാൻ
തിന്മ കെടുത്തുവാൻ
ഈ ലോകഗോളമൊരു
വാക്കിലെന്നറിയുവാൻ
വായന പകരുന്നറിവു
മാത്രം!
അംഗനവാടിതൊട്ടന്ത്യം
വരേക്കുമീ-
യറിവിന്റെ യക്ഷര-
മുത്തു പെറുക്കണം.
വായനയെന്നു
മരിക്കുന്ന കാലത്തു –
ഞാനും മരിക്കുന്ന
സമയമെത്തീടണം!