ചിത്ര ശലഭം

ചിത്ര ശലഭം

സുധ അജിത്

വർണ പൂത്തുമ്പികൾക്കു പുറകെ പാറിനടക്കു മ്പോൾ അവൾ മറ്റെല്ലാം മറന്നിരുന്നു . ആഭരണച്ചെപ്പ്താഴെയിട്ടു പൊട്ടിച്ചതിനു അമ്മയുടെ കൈയ്യിൽ നിന്നുംകിട്ടിയ ശകാരവർഷവും കരിവള എടുത്തണിഞ്ഞതിനു ചേച്ചിയുടെ അടികൊണ്ടതുമെല്ലാം .
മുത്തശ്ശിയുടെ വെറ്റില ചെല്ലം എടുത്തു കളിച്ചതിനു പതിവുപോലെ’ “അശ്രീകരം എല്ലാം നശിപ്പിക്കുമിവൾ . ബുദ്ധിയില്ലെങ്കിലെ ന്താ കുറുമ്പിനൊരു കുറവുമില്ല ”എന്ന ശകാരവും കേട്ടു . അല്ലെങ്കിലും മുത്തശ്ശി അശ്രീകരമെന്നേ ചിന്നുവിനെ വിളിക്കൂ . ഇനി അച്ഛൻ മാത്രമേ ചിന്നുവിനെ വഴക്കു പറയാതെയുള്ളൂ . മറ്റുള്ളവരുടെ ശകാരവർഷങ്ങൾ കർണപുടങ്ങളെ ഭേദിക്കുമ്പോളവൾ അലറിക്കരയാറാണ് പതിവ് .എന്നാലിന്ന് സാധാരണപോലെ കരഞ്ഞു ബഹളമുണ്ടാക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്കി റങ്ങി . മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന ഒരുചിത്രശലഭത്തെ കൈയ്യിലെടു ക്കാൻ മോഹിച്ച് അവൾ അതിന് പുറകെ പാഞ്ഞു . ചിത്ര ശലഭം അവളെ മോഹിപ്പിച്ചു കൊണ്ട് ഏറെ ദൂരം പിടി കൊടുക്കാതെ പറന്നു . ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് . കിലുകിലെ ചിരിച്ചു കൊണ്ട് അവൾ അതിനു പുറകെ ഓടി . അപ്പോഴാണവൾ പൂവാലിയുടെ ചെറു പൈതൽ പറമ്പിലൂടെ കെട്ട് പൊട്ടിച്ചു പായുന്നത് കണ്ടത് . അമ്മയുടെ അകിടിലെ പാൽ കുടിച്ചു തുള്ളി മദിച്ചാണ് അവളുടെ വരവ് . ചിന്നുവിന്റെ ശ്രദ്ധ അവളിലേക്കായി . ചിത്ര ശലഭത്തെ വിട്ട് അവൾ പൈക്കിടാവിന്റെ പുറകെ ഓടിത്തുടങ്ങി . പൈക്കിടാവാകട്ടെ പിടികൊടുക്കാതെ അവളെ പറമ്പിൽ മുഴുവൻ ഓടിച്ചു . അങ്ങിനെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ പുറകിൽ നിന്നുള്ള വിളി അവൾ കേട്ടത് . ” എടീ ചിന്നു…നീയിങ്ങനെ കിടന്നു ഓടാതെ . നിന്റെ പാവാട മുഴുവൻ ചുവന്ന നിറമായല്ലോ . …”
താൻ ഋതുമതി ആണെന്നുള്ള വിചാരം പോലുമില്ലാതെയാണല്ലോ ,പിഞ്ചുകുട്ടികളെപ്പോലെ അവൾ ഓടുന്നതെന്നോർത്തു ആ അമ്മഹൃദയം തേങ്ങി . ”വേണ്ട എന്നോട് മിണ്ടണ്ട ….എന്നെ നേരത്തെ…. ആഭരണപ്പെത്തി പൊട്ടിച്ചതിനു വക്കുപറഞ്ഞില്ലേ “

അവൾ അമ്മയെ നോക്കി ചിണുങ്ങി . പിഞ്ചു കുട്ടികളുടേതു പോലെ .അല്പം കൊഞ്ചലോടെയുള്ള അവളുടെ വർത്തമാനം കേട്ടു വരദ നിറഞ്ഞ കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു . “അത് മോളെ നീ..പിന്നെ എത്ര ഭംഗിയുള്ള ആമാടപ്പെട്ടിയായിരുന്നു അത് .എന്റെ മുത്തശ്ശി എനിക്ക് സമ്മാനമായി തന്നതായിരുന്നു അത് . നീ അത് താഴെയിട്ടു പൊട്ടിച്ചപ്പോൾ എനിക്കല്പം ദേഷ്യം വന്നു എന്നത് ശരിയാണ് .ഇന്നിപ്പോൾ അമ്മയുടെ ദേഷ്യമെല്ലാം പോയി . എന്റെ പൊന്നു മോളല്ലേ അമ്മയുടെ കൂടെ വന്നു ആ പാവാട മാറ്റിയുടുത്തിട്ട് പോ ”
അമ്മയുടെ ദേഷ്യമെല്ലാം പമ്പ കടന്നു എന്ന് മനസ്സിലായപ്പോൾ ചിന്നു പരിഭവമെല്ലാം മറന്നു ഓടിച്ചെന്നു . അവളുടെ കൈയ്യില്പിടിച്ചു വരദ അകത്തേക്ക് നയിച്ചു . പത്തു പതിന്നാലു വയസ്സായിട്ടും നാലു വയസ്സിന്റെ ബുദ്ധി വളർച്ച മാത്രമുള്ള മകളെ ശാസിച്ചിട്ടു ഫലമില്ലെന്നു മനസ്സിലാക്കിയിരുന്നു .പക്ഷെ എന്നിട്ടും അറിയാതെ ചിലപ്പോൾ അവളെ പ്രാകുകയും ശപിക്കുകയും ചെയ്തു പോകുന്നു . ബാത്‌റൂമിൽ കൊണ്ടുപോയി ശരീരം കഴുകി വൃത്തിയാക്കിയ ശേഷം അടിവസ്ത്രം ധരിപ്പിച്ചു . അലമാരയിൽ നിന്നും എടുത്ത പുതിയ പാവാടയും ബ്ലൗസും അണിയിക്കുമ്പോൾ അവൾ കൈകൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു . ”അമ്മയുടെ പിണക്കമെല്ലാം പോയെ ..ചിന്നുക്കുട്ടിയോട് അമ്മക്ക് ഇഷ്ടമാണേ …”
“അതെ മോളെ. മോളോട് അമ്മക്ക് ഒത്തിരി ഇഷ്ടമാണ് .എന്റെ പൊന്നുമോളാണ് നീ .”

”നല്ല അമ്മ ..അമ്മച്ച്‌ ചിന്നു മോൾ ഉമ്മതരാം” അങ്ങിനെ പറഞ്ഞു അവൾ വരദയുടെ കവിളിൽ ഉമ്മ വച്ചു .അപ്പോൾ വരദ അവളെ തന്നോട് ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു
”അതെ ..ഇന്ന് ചിന്നു മോളുടെ പുറന്നാളാണ്‌ . അമ്മഅമ്പലത്തീന്ന് കണ്ണന്റെ പാൽപ്പായസം കൊണ്ട് വന്നു വച്ചിട്ടുണ്ട് .എന്റെ മോൾക്ക് കഴിക്കണ്ടേ “
.”ഹായ് കണ്ണന്റെ പാൽപ്പായസം എനിച്ചു എന്തിട്ടമാണെന്നോ ” അങ്ങിനെ പറഞ്ഞു അവൾ വീണ്ടും കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടാൻ തുടങ്ങി . അത് കണ്ടു വരദയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.പതിന്നാലിന്റെകൗമാര കുതൂഹ ലവും പേറി, യൗവ്വനത്തിന്റെ പടിവാതിലിൽ സ്വപ്നം കണ്ടു പാറി നടക്കേണ്ട പെൺകുട്ടി . ഇന്നവൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ശൈശവ സഹജമായ നൈർമല്യത്തോടെ തുള്ളിച്ചാടുന്നു . ശിശുവിന്റെ ഭാവനാലോകമാണ് അവളുടെയും ലോകം .വിരിയുന്ന പൂവിന്റെ സൗരഭം ആ ഹൃദയത്തിനുണ്ടെങ്കിലും ഇനിയും വിരിയാത്ത പൂമൊട്ടാണ് ആ ഹൃദയം .പക്ഷെ ഈ വീട്ടിൽ താനൊഴികെ മറ്റെല്ലാവർക്കും അവളോട്‌ വെറുപ്പാണ് . ചിലപ്പോൾ വിജയേട്ടനുപോലും . കണ്ണന്റെ പായസം അവൾക്കു നൽകാതെ മറ്റെല്ലാവരും കുടിച്ചു തീർക്കുമെന്നോർത്താണ് താനവളുടെ പുറന്നാൾ പോലും രഹസ്യമാക്കി വച്ചത് .

വരദ നോക്കുമ്പോൾസമൃദ്ധമായ ,നീണ്ട മുടിയിഴകളെ മുന്നോട്ടിട്ട് താഴെയിരുന്നു ക്രയോൺ ചായപ്പെൻസിലുകൊണ്ടു എന്തോ കുത്തിവരക്കുന്നതിരക്കിലാണവൾ.അടുത്തു ചെന്ന് ആ മുടിയിഴക ളൊതുക്കി രണ്ടായി പിന്നിയിടുമ്പോൾ അവൾ പറഞ്ഞു

”ചിന്നു ഒരു പക്കിയെ വച്ചത് കണ്ടോ അമ്മെ . അമ്മ കണ്ടില്ലേ…. നേരത്തെ ആ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന പങ്ങിയുള്ള പക്കി. …”

ശരിയാണ് ഒരു ചിത്ര ശലഭത്തിന്റെ ആകൃതി അവൾ ഒപ്പിച്ചിരിക്കുന്നു . കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്കൂൾവാർഷികത്തിന് വന്നെത്തിയ മുഖ്യാഥിതി പറഞ്ഞതോർത്തു .
”മറ്റു കുട്ടികളിൽ നിന്നും ഭിന്നമായി ഇവർക്ക് ചില പ്രത്യേക കഴിവുകൾ ദൈവം നല്കിയിട്ടുണ്ടാകാം അതിനെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുക . കൂടുതൽ ക്രിയേറ്റിവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് തിരിക്കണം തന്നത്താൻ സ്വന്തം കാര്യ ങ്ങൾ ചെയ്യാൻ പഠിപ്പിക്കണം . എല്ലാറ്റിനെയും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചോളൂ . ”

അവളുടെ മനസ്സ് വ്യാപാരിക്കുന്നിടത്തേക്ക് സർഗ്ഗാല്മകമായി കൈപിടിച്ചു നടത്തേണ്ടത് അമ്മയായ തന്റെ കടമയാണ് .

”ഹായ് നോക്കട്ടെ മോളൂ ചിത്രം വരച്ചത് നന്നായിട്ടുണ്ടല്ലോ . ”അവൾ ചിത്രശലഭത്തി ന്റെ ചിറകിനു നിറങ്ങൾ നൽകിക്കഴിഞ്ഞു . ഇപ്പോൾ അത്അവൾ നേരത്തെ കണ്ട ഭംഗിയുള്ള ചിത്ര ശലഭമായി മാറിക്കഴിഞ്ഞു . അവളിൽ പുതിയ കഴിവുകൾ വികസിക്കുന്നത് കണ്ടു മനസ്സ് ചിത്ര ശലഭത്തെപ്പോലെ പാറിപ്പറന്നു . അവളെഅഭിനന്ദിച്ചുഅടുക്കളയിലേക്കുകൂട്ടിക്കൊണ്ടുപോയിആരുംകാണാതെ പാൽപ്പായസം ടംബ്ലറിൽ എടുത്തു കൊടുത്തു . അത് മുഴുവൻ മൊത്തിക്കുടിച്ചശേഷംഅവൾവീണ്ടുംവേണമെന്നാവശ്യപ്പെട്ടു . അവൾ പായസംകുടിക്കുമ്പോൾ ദേഹത്തും പാവാടയിലും വീണു വൃത്തികേടായി ക്കൊണ്ടിരുന്നു
. ”അയ്യോ ചിന്നു മോളെ നിന്റെ പുതിയ പാവാടയുംബ്ളൗസുമെല്ലാം പായസം വീണു വൃത്തികേടായല്ലോ . അമ്മ വേറെ ഉടുപ്പിടിക്കാം ”
”ഹും വേണ്ട എനിച്ചിതു മതി.. . ഈപാവാടയും ബ്ലൗസും കാണാൻ എന്ത് പംഗിയാ .ഇപ്പോൾ ചിന്നു മോളെ കാണാൻ നല്ല പംഗിയില്ലേ .ഞാൻ കണ്ണാടിയിൽ കണ്ടൂലോ . ചിന്നുമോളെ കാണാൻ നല്ല പംഗീണ്ട് .എനിച്ചീ ഉടുപ്പ് തന്നെ മതി” . അവൾ വാശി പിടിച്ചു കരയാൻ തുടങ്ങി. വരദ പിന്നെ കൂടുതൽ നിർബന്ധിക്കുവാൻ പോയില്ല . ജന്മദിനമായിട്ട് അവളുടെ ഇഷ്ടം തന്നെ നടക്ക ട്ടെ . പാവാടയിലുംബ്ലൗസിലും വീണ പായസം ഒരു ടവൽ കൊണ്ടു തുടച്ചു കൊടുത്തു . പിന്നെ അവളുടെ ശ്രദ്ധ മേശപ്പുറത്തിരുന്ന മുല്ലപ്പൂവിലേക്കായി . രാവിലെ താൻ ദേവിയുടെ അമ്പലത്തിൽ നിന്നും കൊണ്ട് വന്ന പൂവാണത്‌ . അവളുടെ പേരിൽ അർച്ചന കഴിച്ചപ്പോൾ കിട്ടിയ പൂവ് . അവൾ ഋതുമതിയായിരിക്കുന്നതു കൊണ്ടാണ് പൂവും പ്രസാദവും നൽകാതിരുന്നത് . എന്നാലിപ്പോൾഅവൾഅത് കണ്ടുപിടിച്ചു കഴിഞ്ഞ സ്ഥിതിക്ക്ഇനിഅതിനുവേണ്ടിയായി രിക്കും വാശിപിടിത്തം . വിചാരിച്ചതുപോലെ അവൾ പൂവ് കൈനീട്ടി എടുത്തു തലയിൽ വക്കാൻ തുടങ്ങി .അപ്പോൾ വരദ ആ പൂവ് അവളുടെ തലയിൽ ചൂടിക്കൊടുത്തു . പിന്നെ പ്രസാദവും കുങ്കുമവും അവൾ കൈയ്യിലെടുത്തു .. നെറ്റിയിലും മുഖത്തും വാരിപ്പൂശുന്നതിനു മുൻപ് വരദ അവളുടെ നെറ്റിയിൽ അതണിഞ്ഞു കൊടുത്തു .
”ഇനി ചിന്നു കണ്ണാടിയിൽ നോച്ചീട്ടു വരാമേ ”.

അവൾആഹ്ലാദത്തോടെ കിടപ്പുമുറിയിലേക്ക് ഓടിക്കഴിഞ്ഞു . അല്പം കഴിഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ഓടിവന്നു . ”ഹായ് ഇപ്പൊ ചിന്നുമോളെകാണാൻ എന്ത് പംഗിയാ.ഇല്ലേ അമ്മെ . ”

അവൾ വരദയെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .അതുകേട്ടു വരദ ആഹ്ലാദത്തോടെ പറഞ്ഞു
.”പിന്നില്ലേ എന്റെ മോളെക്കണ്ടാൽ ലോക സുന്ദരിമാരുപോലുംഇപ്പോൾ തോറ്റുപോകും ”
വരദ അവളുടെ കവിളിൽ ഒരു മുത്തം നൽകി.ചിന്നുമോൾക്കു അത്രയുംമതി യായിരുന്നു. അമ്മയുടെ അഭിനന്ദനം അവളെ വാനോളമുയർത്തി .
”മോള് മുത്തശ്ശിയെം , ചേച്ചിയേം കണ്ടിട്ട് വരാം ട്ടോ . ”

അവൾ തുള്ളിച്ചാടി അകത്തേക്ക് പോയപ്പോൾ വരദ ചിന്തിച്ചു പോയി . തന്റെ മോളെക്കാണാൻ ഒരു ദേവിയുടെ ചന്തമുണ്ട് . ആ ഭംഗിയുള്ള നീണ്ടമുടിയും ഭംഗിയുള്ള കണ്ണുകളുമെല്ലാം അവൾക്ക് അച്ഛമ്മയിൽ നിന്നും കിട്ടിയതാണ് . ഇത്ര പ്രായമായി ട്ടുംവിജയേട്ടന്റെ അമ്മയെ കാണാൻ ഇപ്പോഴും നല്ല ഭംഗിയാണല്ലോ എന്നവളോർത്തു
“ഹുംഒരുസുന്ദരിക്കോതവന്നിരിക്കുന്നു . .കണ്ടാൽഒരു പെൺകുരങ്ങിനെപ്പോലുണ്ട്.”
“ങും.. അമ്മ പഞ്ഞൂലോ ലോക ചുന്നരിയാന്ന് ” അവളെ കളിയാക്കിയപ്പോൾചിന്നുമോൾ വാശിയോടെ കാവ്യയോട് പറയുന്നതു കേട്ടു . “
തുടർന്ന് അടിപിടിയുടെയും ഉച്ചത്തിലുള്ള കരച്ചിലിന്റെയും സ്വരം കേട്ടു .അധികം ഭംഗിയില്ലാത്ത മൂത്തവൾ അസ്സൂയ പെരുത്തിട്ട് അവളെ തല്ലിയതാകാം .

”എന്താ അവിടെ ഒരു ബഹളം . ഈ അശ്രീകരത്തെക്കൊണ്ട് തോറ്റുവല്ലോ . ഒരു നേരം സ്വൈര്യം തരില്ല .

വിജയേട്ടന്റെ അമ്മയാണത് . രണ്ടു ദിവ
സമായി അമ്മക്ക് നല്ല സുഖമില്ല . വാവടുക്കു മ്പോ തുടങ്ങും ശ്വാസം മുട്ട് . അപ്പോൾ പിള്ളേ രുടെ ബഹളമൊന്നും അമ്മ സഹിക്കുക യില്ല .ചിന്നുമോളുടെ കരച്ചിൽ അലറിക്കര ച്ചിലായപ്പോൾ വരദ അങ്ങോട്ട് നടന്നു ചെന്നു . ചിന്നുമോളും കാവ്യമോളുംതമ്മിൽ പൊരിഞ്ഞ അടി നടക്കുകയാണ്.കാവ്യമോൾ ചിന്നുവിനെക്കാൾ മൂന്നു വയസ്സിനു മൂത്തതാ ണെങ്കിലും ശക്തിയിൽ ചിന്നു മോളുടെ മുന്നിൽ പലപ്പോഴും തോൽക്കാറാണ് പതിവ് . ചിന്നു കാവ്യയുടെ പുറത്തു കയറിയിരുന്നു അവളെ ഇടിക്കുന്നതും മാന്തുന്നതുമാണ് വരദചെന്നപ്പോൾ കണ്ടത് . ദേഷ്യം വന്നാൽ പിന്നെ അവൾ കാട്ടുമൃഗത്തെപ്പോലെയാണ് കാവ്യയുടെ പുറത്തു നിന്നും ചിന്നുവിനെ പിടിച്ചുമാറ്റാൻ വരദ കുറെ പണിപ്പെട്ടു . അടിയും ഇടിയും കൊണ്ട് മുഖവും ചുണ്ടും വീർത്ത കാവ്യ കരഞ്ഞുകൊണ്ട് എഴുന്നേറ്റു . അവളുടെ മുഖവും കൈകാലുകളും ചതയുകയും പോറുകയും മുറിയുകയും ചെയ്തിട്ടുണ്ടായിരുന്നു .ചുണ്ടിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു . ”എന്നെ പൊട്ടിച്ചീന്ന് വിച്ചു .അതാ ഞാൻ ഇവളെ ഇച്ചത് .”ചിന്നു ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു . വരദയാ കട്ടെ ആരുടെ കൂടെ നിൽക്കണം എന്നറി യാതെ വിഷമിച്ചു .

”ഹും അവൾ സുഖമില്ലാത്ത കുട്ടിയാണെന്ന് നിനക്കറിയാൻ പാടില്ലേ . പിന്നെ എന്തിനാ അവളെ അരിശം പിടിപ്പിക്കുന്നത് . ”. മൂത്തവളെ വഴക്കുപറയുമ്പോൾ വരദയുടെ നിയന്ത്രണം വിട്ടിരുന്നു

”ഹും അമ്മയാണ് ഇവളെ വഷളാക്കുന്നത് . ഇന്നച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കു ന്നുണ്ട് ഇവളുടെ തോന്ന്യാസങ്ങളെല്ലാം ” അങ്ങിനെ പറഞ്ഞ് കാവ്യകരഞ്ഞ് മുഖം വീർപ്പിച്ചു അവിടെ നിന്നും പോയി . മുത്തശ്ശിയുടെ അടുത്തേക്കായിരിക്കും അവൾ പോയതെന്ന് വരദ ഊഹിച്ചു . മുത്തശ്ശിയെക്കൊണ്ട് വിജയേട്ടനോടെല്ലാം പറഞ്ഞുകൊടുത്തുചിന്നുമോൾക്ക് നല്ല തല്ലു വാങ്ങിപ്പിക്കുകയാണ് അവളുടെ ലക്‌ഷ്യം

”എന്റെ മോളെന്തിനാ ചേച്ചിയോട്‌വഴക്കു കൂടാൻ പോയത് . അതല്ലേ കുഴപ്പമായത് ”

വരദ അവളെ ചേർത്തുപിടിച്ചു ചോദിച്ചു . ചിന്നുവിന്റെ കുറുമ്പു കൂടുമ്പോൾ,ചിലപ്പോൾ വിജയേട്ടൻ വടിയെടുത്തു അവളെനല്ലോണം തല്ലാറുണ്ട്‌ . ”അമ്മെ അച്ഛനെന്നെ തല്ലുവോ . ചിന്നു ഇനി കുസൃതികാണിച്ചില്ലാ അമ്മെ ” അവൾ പേടിച്ചതുപോലെ വരദയെ കെട്ടിപ്പിടിച്ചു

. ”ഇന്ന് ചിന്നുവിന്റെ പുറന്നാൾ ആയതുകൊണ്ട് തല്ലാണ്ടാ എന്ന് പറയാം ട്ടോ . നല്ല കുട്ടിയായി മുറിക്കകത്തു പോയിരുന്നു കളിച്ചോളൂ .’അമ്മ സദ്യ ഉണ്ടാക്കി തരാം ”. അങ്ങിനെ പറഞ്ഞു വരദ അടുക്കളക്ക കത്തേക്ക് നടന്നു .

ചിന്നു വീടിനു പുറത്തേക്കു നടന്നു .അച്ഛൻ വൈകുന്നേരം വരുമ്പോൾ അടിക്കുമോ എന്ന ഭയം അവൾക്കപ്പോഴും ഉണ്ടായിരുന്നു .അവൾ ഒന്നും ചെയ്യാനാവാതെ ഏങ്ങി ക്കരഞ്ഞുകൊ ണ്ട് വീടിനുപുറത്തു ചവിട്ടുപടിയിൽ ഇരുന്നു . അപ്പോൾ വീടിനു മുൻപിലുള്ള റെയില്പാള
ത്തിൽക്കൂടി ഒരു ട്രെയിൻ പോകുന്നതവൾ കണ്ടു . അത് കണ്ടതോട് കൂടി ചിന്നു തന്റെ ദുഃഖങ്ങൾ മറന്നു . ട്രെയിനിന്റെ ജനാലക്കരുകിൽ ആളുകളെക്കണ്ട് അവൾ കൈകൊട്ടി ചിരിക്കുകയും കൈവീശി ടാറ്റാ പറയുകയും ചെയ്തു . അപ്പോൾ അതിനുള്ളിൽ അച്ഛൻ നിൽക്കുന്നതുപോലെ അവൾക്കു തോന്നി . അച്ഛൻ ട്രെയിൻ ഓടിക്കുന്ന ആളാണെന്നുഅവൾക്കറിയാമായിരുന്നു . അച്ഛന്റെ തല്ലിനെക്കുറിച്ചുള്ള ഭയം പിന്നെയും അവളെ പിടികൂടി .ചിന്നുവിന് കരച്ചിൽ വന്നു. അപ്പോൾ അവൾക്കു തോന്നി തന്റെ സങ്കടം കാണാൻ ആരുമില്ലെന്ന് . “രണ്ടു ദിവസമായി പരീത് മാമനെയും കാണാനില്ല . ഉണ്ടായിരു ന്നെങ്കിൽ മാമനോട് പറയാമായിരുന്നു . അല്ല മാമൻ ചിലപ്പോൾ വീട് പണിയുന്നി ടത്തുഉണ്ടെങ്കിലോഉണ്ടെങ്കിൽമാമനോട് പറയാം”. അങ്ങനെ വിചാരിച്ചു അവൾ എഴുന്നേറ്റു നടന്നു . . അച്ഛൻ അല്പം അകലെ പറമ്പിൽ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടായിരുന്നു അവളുടെ ലക്‌ഷ്യം.അവിടെ ചെന്നാൽ ഇഷ്ടം പോലെ കളിയ്ക്കാൻ പൂഴി മണ്ണ് കിട്ടും . പിന്നെപൊട്ടിയ ഇഷ്ടികയും തടിക്കഷണങ്ങളും ചേർത്ത് വച്ച് കളിവീടുണ്ടാക്കാം .അവിടെയുള്ള പണിക്കാർക്കൊ ക്കെ അവളോട്‌ വലിയ കാര്യമാണ് . എന്നാൽ ചിന്നു അവിടെയെത്തിയപ്പോൾപണിക്കാർ ആരെയും കണ്ടില്ല . അന്ന് ഞായറാഴ്ച ആയതാണ് അതിനു കാരണം . എങ്കിലും അവിടെ ചിതറിക്കിടക്കുന്ന ഇഷ്ടിക കഷണങ്ങളും തടിക്കഷണങ്ങളും അവൾ കണ്ടു . അവൾ എല്ലാം മറന്നു കളികളിൽ മുഴുകി . അപ്പോഴാണ് പുറകിൽ നിന്നുംപരീതിന്റെ ശബ്ദം കേട്ടത് .” അല്ല ചിന്നുക്കുട്ടിവീട് പണിയാണോ . നല്ല ഭംഗിയുണ്ടല്ലോ വീടിനു . ”
അങ്ങിനെ പറഞ്ഞയാൾ ചിന്നുവിന്റെ അടുത്തിരുന്നു . ”ഹായ് പരീത് മാമൻ . രണ്ടു ദിവചം മാമൻ എവിടെപ്പോയിരുന്നു . മാമനെ കാണാഞ്ഞു ചിന്നുവിന് സങ്കടായി ”

. മാമന് അത്യാവശ്യമായി ഒരിടം വരെ പോകണമായിരുന്നു . ”

അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ ചിന്നുമോളുടെ മുഖത്താ യിരുന്നു ഇന്നവൾ അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു . . …” മാമ ഇന്ന് ചിന്നുമോളുടെ പുറന്നാളാണ്‌ …” അല്പംനേരത്തേക്കു അന്നത്തെ ദുഖകരമായ സംഭവങ്ങൾ എല്ലാം മറന്നവൾ അയാളോട് അങ്ങിനെ പറഞ്ഞുവെങ്കിലും അടുത്ത നിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി ”.മാമാ ഇന്ന് ചിന്നു മോളെ അച്ഛൻ തല്ലുവോ … ചിന്നുമോൾ കാവ്യയെ തല്ലി . കാവ്യ ചിന്നുമോളെ പൊട്ടിച്ചീ ന്ന് വിച്ചു…”

”അവളുടെ നിഷ്കളങ്കമായ പറച്ചിൽ അയാൾ കേട്ടില്ല .അപ്പോൾ അയാളുടെ കണ്ണു കൾ അവളുടെ ചോദ്യത്തോടൊപ്പം ചലിക്കുന്ന ചുണ്ടുകളിലും മറ്റു അംഗ വടിവുകളിലുമാ യിരുന്നു . വിരിഞ്ഞു തുടങ്ങുന്ന സൂര്യകാന്തി പ്പൂവുപോലെ മനോഹരിയായ ഒരു പെണ്ണ് . തന്റെ ശരീരത്തോട് ഒട്ടിച്ചേർന്നഅവൾക്ക് നിയന്ത്രണങ്ങളെല്ലാം വിട്ട് ഒരു മുത്തം കൊടുക്കുവാൻ അയാളുടെമനസ്സു വെമ്പി . പെട്ടെന്നയാൾ ചുറ്റിനും നോക്കി . അല്പം അകലെ പശുവിനെ മേച്ചു നിൽക്കുന്ന ഒരാണിനെയും അടുത്ത വീട്ടിൽ കല്ലിൽ തുണി യലക്കിക്കൊണ്ടു നിൽക്കുന്ന സ്ത്രീയെയും അല്പം അകലെ തന്റെ വീട്ടുമുറ്റത്തു അയയിൽ തുണി വിരിച്ചുകൊണ്ടു നിൽക്കുന്ന വരദയെയുംഅയാൾകണ്ടു .അപ്പോഴാണയാൾ തങ്ങളുടെ സമീപത്തു കൂടി ആ ചിത്ര ശലഭം പാറുന്നത് കണ്ടത് .

”ചിന്നുമോക്ക് പക്കിയെ പിടിക്കണംന്ന് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞിരുന്നില്ലേ. നമുക്കിപ്പോൾ ആ പക്കിയെ പിടിക്കാൻ പോയാലോ ” ‘അത് കേൾക്കേണ്ട താമസം ചിന്നു ആഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു . ”വേണം,എനിച്ച്പക്കിയെ വേണം”അവൾചാടിയെണീറ്റു , പരീതിന്റെ കൈയ്യില്പിടിച്ചു വലിച്ചു . അവൾപരീതിനോടൊപ്പം ചിത്രശലഭ ത്തിന്റെ പുറകെ ഓടുന്നത് വരദ കണ്ടിരുന്നു . പത്തറുപത്തിനാലു വയസ്സുള്ള ചിന്നു മോളുടെ മുത്തച്ഛനാകാൻ പ്രായമുള്ള അയാളോടൊപ്പം അവൾഓടി നടക്കുന്നതിൽ വരദക്കു അപാകത തോന്നിയില്ല . മാത്രമല്ല കുടുംബത്തിൽ ഒരു സഹായിയായി വർത്തിച്ചിരുന്ന ആയാൾ ഒരു നല്ല മനുഷ്യനാണെന്നും വരദ കരുതി . പിന്നീട് ഏറെ നേരം കഴിഞ്ഞു ചിന്നുവിനെ കാണാഞ്ഞു അവളെ അന്വേഷിച്ചു ചെന്ന വരദ കണ്ടത്‌ വീട്ടിൽ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന റെയിപ്പാതയിൽമിക്കവാറും നഗ്നമായ ഉടലോടെ , ചിന്നിച്ചിതറിയ ശവശരീരമായിട്ടായിരുന്നു .അവിടെ ആളുകൾ ധാരാളം കൂടി നിന്നിരുന്നു ബുദ്ധിമാന്ദ്യ മുള്ള അവൾ അബദ്ധത്തിൽ ട്രെയിനടിയിൽ പ്പെട്ടതാകാമെന്ന് പോലീസ് വിധിയെഴുതി . ആ ശരീരത്തിൽ വീണു അലറിക്കരയുന്ന വരദയെ നോക്കികൊണ്ടു അപ്പോൾ ആൾക്കൂട്ടത്തിൽഭാവഭേദമില്ലാതെ ഒരാൾ നിന്നിരുന്നു . അത് ചിന്നുവിന്റെ സുഹൃത്തും കളിതോഴനുമായിരുന്ന പരീത് ആയിരുന്നു . മാരീചനെപ്പോലെ ആൾക്കൂട്ടത്തിൽ മറഞ്ഞു നിന്ന അയാൾ , വരദയുടെ ദൃഷ്ടിയിൽപ്പെടും മുൻപ് അവിടെ നിന്നും വേഗം നടന്നു നീങ്ങി .