മാരുതി 800

മാരുതി 800

വി.ടി.കൃഷ്ണകുമാര്‍

വിന്‍ഡ് ഗ്ലാസ് തുറന്ന് ലില്ലിക്കുട്ടി

കടലാസ് പൂക്കള്‍ വാടുന്നതും പൊഴിയുന്നതും ലില്ലിക്കുട്ടിക്കിഷ്ടമല്ല. വീടിന്റെ മതിലില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പൂക്കളാണ് അവളുടെ മനസില്‍ നിറം പടര്‍ത്തുന്നത്. പൊഴിയുമ്പോള്‍ അവള്‍ സങ്കടപ്പെടും. വീടിന്റെ ഒന്നാം നിലയില്‍ നിന്നു ലില്ലിക്കുട്ടി അന്നും കടലാസ് പൂക്കള്‍ കണ്ടു. മണമില്ലാത്ത പൂക്കളുടെ കാഴ്ച അവളില്‍ ഉന്‍മേഷം നിറച്ചു. കുലകുത്തി മതിലിനപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാഞ്ഞുകിടക്കുകയാണവ. മതിലിനപ്പുറത്ത് പൂക്കള്‍ക്കിടയിലൂടെ കാണാം, ആളുകള്‍ നടന്നു പോകുന്നത്. ഇടയിക്കിടെ വാഹനങ്ങളുടെ ഇരമ്പലുകള്‍. ഏതുസമയത്തും ഉടഞ്ഞുപോകാവുന്ന മണ്‍പ്രതിമകള്‍ പോലെയാണ് മനുഷ്യരെന്ന് അവള്‍ക്ക് തോന്നി.

‘ലില്ലിക്കുട്ടി….’ വിറയാര്‍ന്ന ശബ്ദത്തില്‍ ഒരുവിളി.

റിവേഴ്‌സ് ഗിയറില്‍

ഭര്‍ത്താവ് മാത്യു ജോര്‍ജിന്റെ അമ്മയാണ് വിളിച്ചത്. കിടപ്പു രോഗിയാണ്. വെള്ളം കൊടുക്കണം. 20ാം വയസ്സില്‍ കല്യാണം കഴിഞ്ഞ് ഇവിടെയെത്തുമ്പോള്‍ നല്ല ആരോഗ്യവതിയായിരുന്നു അമ്മ. 20വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മ കിടപ്പിലായി. അപ്പന്‍ മരിച്ചു. വയസ്സ് 40 കഴിഞ്ഞത് ലില്ലിക്കുട്ടി ഓര്‍ക്കുന്നില്ല. മാത്യു ജോര്‍ജ് വര്‍ഷങ്ങളായി യുഎസില്‍ ബിസിനസ്സുകാരനാണ്. ഏകമകള്‍ സോഫി ബെംഗ്ലൂരുവില്‍ പഠിക്കുന്നു. അമ്മയും അപ്പനും ആരോഗ്യവാന്‍മാരായിരുന്നപ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം യുഎസില്‍ പോയി. ഇരുവരും കിടപ്പിലായപ്പോള്‍ പരിചരിക്കാന്‍ ഏല്‍പ്പിച്ച് മാത്യു പറന്നു. പിന്നെ ലില്ലിക്കുട്ടിയുടെ ലോകം ഇരുനില വീടും കടലാസ് പൂക്കളുമായി. പരിഭവിച്ചിട്ടെന്തുകാര്യം കോളജില്‍ ഫെമിനിസ്റ്റു ചിന്തകളുമായി നടന്നത് ഓര്‍ക്കാന്‍ മാത്രം കഴിയും. അമ്മ കൂടി പോയാല്‍ പൂക്കളുടെ സൗന്ദര്യവും സാമീപ്യവും ഉപേക്ഷിച്ച് യുഎസിലേക്ക്. അല്ലെങ്കില്‍ മാത്യു ബിസിനസ്സ് നിര്‍ത്തി നാട്ടിലേക്ക് പോരുമായിരിക്കും.

സഡന്‍ ബ്രേക്ക്(ലില്ലിക്കുട്ടിക്കൊരു ബ്രേക്കിങ് ന്യൂസ്)

സന്ധ്യമയങ്ങുന്നു. ജനല്‍ ചതുരത്തിലൂടെ ലില്ലിക്കുട്ടി കടലാസ് പൂക്കളിലേക്ക് നോക്കിയിരുന്നു. റോസകള്‍ക്കിടയിലേക്ക് ഒരു വെള്ളക്കാര്‍ വന്നു നിന്നു. മാരുതി 800.അവിടെ കാര്‍ നിര്‍ത്തുന്നത് പതിവില്ലാത്തതാണ്. അവള്‍ ശ്രദ്ധിച്ചു. മുന്‍വാതില്‍ തുറന്ന് ഒരു സ്ത്രീയിറങ്ങി. നല്ല സുന്ദരി. ചുരിദാറാണ് വേഷം. അവള്‍ കണക്കുകൂട്ടി. 40 വയസ്സുണ്ടാകും. അകത്തിരുന്നയാള്‍ക്കു നേരെ ആ സ്ത്രീ കൈവീശി. കാര്‍ അതിവേഗത്തില്‍ മുന്നോട്ട് ഓടിച്ചു പോയി. ആ സ്ത്രീ പിന്നോട്ടു നടന്ന് എവിടെയോ മറഞ്ഞു.

കയ്യിലിരുന്ന മൊബൈല്‍ വിറച്ചു. ബെംഗ്ലൂരുവില്‍ നിന്നു മകള്‍ സോഫിയാണ്. ഈയാഴ്ച അവള്‍ വരുന്നില്ല. പ്രൊജക്ട് വര്‍ക്കുണ്ടത്രെ. അല്ലെങ്കിലും ആര്‍ക്കും വീടു വേണ്ട. വീട്ടിലേക്കുള്ള വഴികള്‍ മറന്നതു പോലെയാണ് അപ്പനും മകളും. ഇവിടെ രണ്ട് സ്ത്രീകള്‍ ജിവിക്കുന്നുണ്ടെന്ന് ആരോര്‍ക്കാന്‍. ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ ജനല്‍പ്പാളികള്‍ അടച്ചു.
അന്നു രാത്രി കിടക്കുമ്പോള്‍ അവള്‍ ആലോചിച്ചു. ആരായിരിക്കും ആ സ്ത്രീ. മാരുതി 800 ന്റെ ഡ്രൈവിംങ് സീറ്റില്‍ ആര്. പുരുഷനോ സ്ത്രീയോ. തന്റെ കടലാസ് പൂക്കള്‍ക്കു താഴെ ആ കാര്‍ നിര്‍ത്തിയതെന്തിന്. മയക്കത്തിലേക്ക് വീണതേയുള്ളു. മൊബൈല്‍ ബെല്ലടിച്ചു. അമേരിക്കയില്‍ നിന്ന് മാത്യുവാണ്. ആഴ്ചയിലോ രണ്ടാഴ്ചയിലോ അമേരിക്കന്‍ സമയം രാവിലെയുള്ള വിളി. അമ്മയ്‌ക്കെങ്ങനെയുണ്ട്. ‘ഓ. കുഴപ്പമൊന്നുമില്ല. കട്ടിലില്‍ തന്നെ’. പിന്നെയും അയാള്‍ ചോദിച്ചു. അമ്മയുടെ വിശേഷങ്ങള്‍ മകളുടെ വിശേഷങ്ങള്‍. ഒരിക്കല്‍പോലും ലില്ലിക്കുട്ടിക്ക് സുഖമാണോയെന്ന് അയാള്‍ ചോദിച്ചില്ല. ഫോണ്‍ സംഭാഷണം അവസാനിക്കുമ്പോള്‍ ലില്ലിക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഫസ്റ്റ് ഗിയറില്‍

പിറ്റേന്ന് വൈകിട്ട് പതിവുപോലെ ലില്ലിക്കുട്ടി ജനല്‍പ്പാളികള്‍ തുറന്നു. കടലാസ് പൂക്കളെ അവള്‍ അത്രയധികം ശ്രദ്ധിച്ചില്ല. വെള്ളനിറമുള്ള മാരുതി 800 വന്നോയെന്നായിരുന്നു ലില്ലിക്കുട്ടിയുടെ കണ്ണുകള്‍ പരതിയത്. പലതരം വാഹനങ്ങള്‍,മനുഷ്യര്‍ കടന്നുപോയി. മാരുതി മാത്രം വരാത്തത് അവളെ നിരാശയാക്കി. ജനല്‍പ്പാളികള്‍ അടക്കാന്‍ തുടങ്ങുമ്പോള്‍ അതാ ഇരമ്പിപ്പാഞ്ഞു വരുന്നു ആ ചെറു കാര്‍. കടലാസ് റോസകള്‍ക്കു താഴെ കാര്‍ നിര്‍ത്തി. സാരി ഉടുത്ത സ്ത്രീ മുന്‍വാതിലിലൂടെ പുറത്തിറങ്ങി. പക്ഷേ ഇന്നലെ കï ആളല്ല അതെന്ന് അവള്‍ തിരിച്ചറിഞ്ഞു. സാരിക്കാരിക്കും കാണും 40വയസ്സ്. അവള്‍ ഊഹിച്ചു. ഡ്രൈവര്‍ സീറ്റിലേക്കു നോക്കി ആ സ്ത്രീ കൈവീശി. കാര്‍ മുന്നോട്ടു കുതിച്ചു. സ്ത്രീ പിന്നിലേക്കു നടന്ന് മറഞ്ഞു. ആദ്യദിവസം ചുരിദാറുകാരി, രണ്ടാം ദിവസം സാരിക്കാരി എന്തായിത്. ആരായിരിക്കു ആ സ്ത്രീകള്‍. ആരാണ് ഡ്രൈവിംങ് സീറ്റില്‍ അറിയാനുള്ള മോഹം അവളുടെ ഹൃദയമിടിപ്പു കൂട്ടി. അമ്മയ്ക്ക് രാത്രിയിലുïാകാറുള്ള മൂളലും ഞരക്കലും ഉïായില്ല. അമ്മ ശാന്തമായുറങ്ങുന്നു. എന്നിട്ടും അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മാരുതിയും ഡ്രൈവറും ആയിരുന്നു അവളുടെ മനസ്സില്‍. മൂന്നാം ദിവസം സന്ധ്യയിലും അവള്‍ കടലാസ് പൂക്കള്‍ക്കു താഴെ മാരുതി 800 കïു. പിന്നീടുള്ള ഓരോ ദിവസവും പല നിറത്തിലുള്ള പല സ്ത്രീകള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അവള്‍ ആകാശ കാഴ്ച പോലെ രïാം നിലയിലെ ജനല്‍ ചതുരത്തിലൂടെ കണ്ടു.

ന്യൂട്രലാക്കാം(താഴത്തെ നിലയിലേക്ക്).

മാരുതി 800ന്റെ അടുത്തെത്തണം. ഡ്രൈവറെ കാണണം. പിന്നെ അതില്‍ കയറണം അവള്‍ അതിയായി മോഹിച്ചു. ആകാശ നീലനിറമുള്ള സാരിയായിരുന്നു അവളുടെ വേഷം. സൂര്യനസ്തമിക്കാന്‍ തുടങ്ങവെ കാര്‍ വന്നു. അവള്‍ ഒന്നാംനിലയില്‍ നിന്ന് താഴേക്കിറങ്ങി. ഗേറ്റില്‍ അവള്‍ കാത്തു നിന്നു. അധികം വൈകിയില്ല. മാരുതിയെത്തി. അതൊരു ഡ്രൈവിങ് സ്‌കൂള്‍ കാറായിരുന്നു. സാരിയില്‍ തിളങ്ങുന്ന ഒരു സുന്ദരി പുറത്തിറങ്ങി. ലില്ലിക്കുട്ടി ഡ്രൈവിങ് സീറ്റിലേക്കു നോക്കി ഇരുനിറക്കാരനായ പുരുഷന്‍ 4550 വയസ്സു കാണും. വെട്ടിയൊതുക്കിയ താടി. ഡൈ ചെയ്തതിനാല്‍ താടിക്കും മുടിക്കും അമിതമായ കറുപ്പ്. ജീന്‍സും കടും നിറമുള്ള ഷര്‍ട്ടുമാണ് വേഷം. അവള്‍ മുന്‍വാതിലിന്റെ വിന്‍ഡോ ഗ്ലാസില്‍ മുട്ടി. അയാള്‍ ഗ്ലാസ് താഴ്ത്തി.

‘യാത്ര സുഖകരമെങ്കില്‍ ഞാനും വരാം. ഡ്രൈവിംങ് പഠിക്കണം’ അയാള്‍ പുറത്തേക്കിറങ്ങി.’ പഠിപ്പിക്കാം നാളെ രാവിലെ വരാം ഒരുങ്ങി നിന്നോ’ അവള്‍ ചിരിച്ചു, അയാളും. ഡ്രൈവിംങ് സീറ്റിലിരുന്ന് കൈവീശി അയാള്‍. പുറത്തു നിന്ന് അവളും. കാര്‍ മുന്നോട്ടു കുതിച്ചു. മാരുതി 800 അകന്നു പോകുന്നത് അവള്‍ നോക്കി നിന്നു.

ഓണ്‍ റോഡ്(അതിവേഗം).

ഡ്രൈവിങ് സീറ്റില്‍ അവള്‍ പേടിയോടെ ഇരുന്നു. മാത്യുവിനോപ്പം വലിയ കാറില്‍ പലവട്ടം യാത്ര ചെയ്തിട്ടും ഡ്രൈവിംങ് സീറ്റിലിരുന്നിട്ടില്ല. പഠിക്കണമോയെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. ക്ലച്ചും ബ്രേക്കും ആക്‌സിലേറ്ററുമൊക്കെ ചോദിച്ചാല്‍ അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകില്ല എന്നാകും മറുപടി. കാറില്‍ കയറുക മാത്യു പറയുന്നിടത്ത് ഇറങ്ങുക. അതായിരുന്നു പതിവ്. ആദ്യമായിട്ടാണ് സ്റ്റിയറിങിനു മുന്നില്‍. അയാള്‍ പഠിപ്പിക്കല്‍ തുടങ്ങി. സീറ്റ് ബെല്‍റ്റിടുക ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യുക. ഗിയര്‍ ന്യൂട്രലാക്കുക സ്റ്റാര്‍ട്ടാക്കുക ക്ലച്ച് ചവിട്ടുക ഫസ്റ്റ് ഗിയറിലിടുക ക്ലച്ച് റിലീസ് ചെയ്യുക ആക്‌സിലേറ്റര്‍ മെല്ലെ അമര്‍ത്തുക. അയാളുടെ നിര്‍ദ്ദേശങ്ങള്‍ കണ്‍ഫ്യൂഷനാക്കി. ദയനീയമായി ലില്ലിക്കുട്ടി അയാളെ നോക്കി. അയാള്‍ നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി ആവര്‍ത്തിച്ചു. കാര്‍ മെല്ലെ മുന്നോട്ടു നീങ്ങി. സ്റ്റിയറിങ് സ്റ്റഡിയല്ലെന്ന് അവള്‍ക്കു തോന്നി. ഇടറോഡുകളിലൂടെ കാര്‍ മുന്നോട്ടു നീങ്ങുകയാണ്. അയാള്‍ വലതു കൈ അവള്‍ക്ക് പിന്നിലൂടെയിട്ട് സീറ്റില്‍ പിടിച്ചു. അയാള്‍ നിറുത്താതെ വര്‍ത്തമാനം പറയുകയാണ്. വളരെ സരസമായ വാക്കുകള്‍ അവള്‍ക്കിഷ്ടമായി. അവള്‍ മാത്യുവിനെ ഓര്‍ത്തു. എന്തെങ്കിലും ചോദിച്ചാല്‍ മിïും. ഒരിക്കലും കളിതമാശകള്‍ പറയില്ല. അന്തര്‍മഖനെന്നു പറഞ്ഞാല്‍ ഇങ്ങനെയുïോ. ‘ഇനി നാളെയാകാം നിര്‍ത്തിക്കോ’

വീടിനു മുന്നിലെ കടലാസ് പൂക്കള്‍ക്കു താഴെ കാറെത്തിയത് അവള്‍ അറിഞ്ഞില്ല. അവള്‍ ഇറങ്ങി കൈവീശി.കാര്‍ അകന്നു പോയി. അവള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. മനസ് തെളിഞ്ഞ ആകാശം പോലെയായി. പ്രതീക്ഷിക്കാന്‍ എന്തൊക്കയോ ഉള്ളതു പോലെ. പിറ്റേന്നും അതിനടുത്ത ദിവസവുമെല്ലാം മാരുതിയില്‍ അവള്‍ വളയം പിടിച്ചു. ദിവസം ചെല്ലുന്തോറും അവര്‍ തമ്മിലുള്ള അകലം കുറഞ്ഞു. അയാള്‍ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും പറഞ്ഞു. അവളും പറഞ്ഞു തന്റെ ഭര്‍ത്താവിനെക്കുറിച്ച് അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് അപ്പോഴൊക്കെ അയാളുടെ ആശ്വാസവാക്കുകള്‍ അവളില്‍ ഇന്ധനം നിറച്ചു.

മാത്യുവിന് അമേരിക്കയില്‍ കാര്‍ അപകടത്തില്‍ പരുക്കേറ്റ ദിവസമാണ് അവള്‍ ആദ്യമായി അയാളെ ഫോണില്‍ വിളിച്ചത്. അയാള്‍ ആശ്വസിപ്പിച്ചു. മാത്യുവിന് കാര്യമായി പരുക്കുïായിരുന്നില്ല. ഫോണ്‍വിളികള്‍ തുടര്‍ച്ചയായി. അതവളെ സന്തോഷിപ്പിച്ചു. കടലാസുപൂക്കളെ അവള്‍ ശ്രദ്ധിക്കാതായി. മാത്യുവിനെ കുറിച്ച് ഓര്‍ക്കാതായി. മകള്‍ വിളിച്ചാല്‍ സംസാരിക്കും. അത്രമാത്രം.

ആക്‌സിഡന്റ്(ശരീരത്തിലും മനസിലും)

അപ്രതീക്ഷിതമായി മഴയെത്തിയ സാഹായ്‌നം. ഡ്രൈവിങ് സീറ്റില്‍ ലില്ലിക്കുട്ടി.

‘മഴയൊന്നു കുറഞ്ഞിട്ടു പോകാം. ഇവിടെ നിര്‍ത്തൂ’ അയാള്‍ പറഞ്ഞു

ഒരു ഇടവഴിയില്‍ കാര്‍ നിര്‍ത്തി. നല്ല മഴയാണ്. മഴക്കാറും സന്ധ്യാസമയവുമായതോടെ ഇരുട്ടായി. വഴി വിളക്കുകളൊന്നുമില്ല. ഒരു മുറിയില്‍ ഇരുട്ടിലെന്ന പോലെ അയാളും അവളും. ഇരുവരും ഒന്നും മിïുന്നില്ല. തണുത്ത വിരലുകള്‍ അവളുടെ വിരലുകളെ തൊട്ടപ്പോഴാണ് ലില്ലിക്കുട്ടി ഞെട്ടിയത്. അവള്‍ തിരിച്ചറിഞ്ഞു,അയാളുടെ വിരലുകളാണ്. എപ്പോഴും വിറയലോടെ കാണുന്ന അയാളുടെ വിരലുകളിലേക്ക് ചൂടുകയറുന്നു. അവ കൈത്തïയിലൂടെ ഫസ്റ്റ് ഗിയറില്‍ കയറുകയാണ്. തോളിലെത്തി അമര്‍ത്തി. സെക്കന്‍ഡ് ഗിയറില്‍ കഴുത്തില്‍, ചെവികളില്‍, കവിളില്‍, ചുïുകളില്‍. പിന്നെ മെല്ലെ മാറിടത്തിലേക്ക്. അയാളുടെ വിരലുകള്‍ ഒരു റേസിങ് കാറിനെ പോലെ വട്ടം കറങ്ങി അവിടെ. നിലം ഉഴുതുമറിച്ച്,പൊടി പാറിച്ച് താഴേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തട്ടിമാറ്റി.

ഡോര്‍ തുറന്ന് മഴയത്ത് ഓടുകയായിരുന്നു പിന്നെ. ഇടിമിന്നല്‍ വെളിച്ചത്തില്‍ റോഡില്‍ ആരെയൊക്കെയോ കïു. ഓടുന്ന ലില്ലിക്കുട്ടിയെ അവര്‍ അന്തിച്ചു നോക്കി നിന്നു. നനഞ്ഞു കുതിര്‍ന്നു വീടിന്റെ പടി കടക്കുവോളം അവള്‍ തിരിഞ്ഞു നോക്കിയില്ല. കടലാസ് ചെടികള്‍ക്കു താഴെ അവള്‍ നിന്നു. കാറ്റത്ത് പൂക്കള്‍ ആടിയുലയുകയായിരുന്നു. തിമിര്‍ത്തു പെയ്യുകയാണ് മഴ. തന്റെ നെഞ്ചിലേക്ക് അവള്‍ മഴത്തുള്ളികള്‍ ഏറ്റുവാങ്ങി. ജലകണങ്ങള്‍ തലയിലൂടെ, കവിളിലൂടെ, ചുïുകളിലൂടെ മാറിടത്തെ തൊട്ട് ഭൂമിയില്‍ പതിച്ചു കൊïിരുന്നു.

‘ലില്ലിക്കുട്ടി…’ അമ്മയുടെ വിളിയില്‍ അവള്‍ അകത്തേക്കു നടന്നു.

ഹെഡ്ലൈറ്റുകള്‍ തെളിയുന്നു

അവളുടെ മനസ് ശാന്തമായില്ല. സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ സ്വാതന്ത്ര്യം അയാള്‍ മുതലെടുക്കുകയായിരുന്നെന്ന് അവള്‍ തിരിച്ചറിഞ്ഞു. അയാള്‍ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇനിയെന്ത്? അന്നു രാവിലെ അവള്‍ 5 ലീറ്റര്‍ പെട്രോള്‍ വാങ്ങി. അയളെ പതിവു പോലെ വിളിച്ച് രïും മൂന്നും പ്രാവശ്യം സംസാരിച്ചു. ലൈംഗികച്ചുവയുള്ള സംസാരം കേട്ട് അവള്‍ക്ക് ഛര്‍ദിക്കാന്‍ തോന്നി.

വൈകുന്നേരമായി. രïാം നിലയിലെ ജനല്‍പ്പാളികള്‍ തുറന്ന് അവള്‍ പുറത്തേക്കു നോക്കിയിരുന്നു. പതിവു തെറ്റിയില്ല. മാരുതി 800 കടലാസ് ചെടികള്‍ക്കു താഴെയത്തി. പെട്രോള്‍ കന്നാസുമായി അവള്‍ താഴേക്കിറങ്ങി. കരിങ്കല്ലുപാകിയ മുറ്റത്തുകൂടി നടന്നു, മനസ് കരിങ്കല്ലാക്കി. കാറിനു പുറത്തിറങ്ങി ശൃംഗാരച്ചിരിയോടെ നില്‍ക്കുകയാണയാള്‍. അവള്‍ ഗൂഡമായൊന്നു ചിരിച്ചു. പെട്ടെന്ന് കന്നാസിലെ പെട്രോള്‍ കാറിനു മുകളിലേക്കൊഴിച്ചു.അയള്‍ ഭയന്നു മാറി. അവള്‍ കാറിനു തീകൊളുത്തി. തീ ആളിപ്പടര്‍ന്നു. അയാള്‍ നിലവിളിച്ചു കൊï് എവിടേക്കോ ഓടിരക്ഷപ്പെട്ടു. അവള്‍ മഴ’ക്കാര്‍’ നീങ്ങിയ മനസ്സുമായി വീടിനകത്തേക്കു നടന്നു. അവിടെ അമ്മ അവളുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയായിരുന്നു.

സ്റ്റാര്‍ട്ട്

കടലാസ് ചെടികളും പൂക്കളും മുഴുവന്‍ കത്തിപ്പോയി. അവള്‍ പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കുകയാണ്. ഇപ്പോഴവള്‍ മാത്യവിനെ രïും മൂന്നും പ്രാവശ്യം വിളിക്കുന്നു.മകളെ കാണാന്‍ ബെംഗ്ലൂരുവിനു പോകും.വൈകുന്നേരങ്ങളില്‍ ജനാലകള്‍ തുറന്ന് കടലാസ് ചെടികള്‍ പുക്കൂന്നുïോയെന്നു നോക്കും. മാരുതി 800ന്റെ ചാരം മഴയില്‍ ഒലിച്ചു പോയി.