കവിത അലയുന്നു

കവിത അലയുന്നു

കണിയാപുരം നാസറുദ്ദീൻ

കവിത അലഞ്ഞലഞ്ഞൊഴുകുക യായിരുന്നു
റോഡരികുകളിൽ
പുഴയോരങ്ങളിൽ
തോടരികുകളിൽ
റെയിൽപാളങ്ങളിൽ
ഇരുളടഞ്ഞ
ഇടവഴിയോരങ്ങളിൽ
വായനപ്പുരകളിൽ
ചായക്കടകളിൽ
ആത്മഹത്യക്കായ്
ആളുകൾ
പോകാനിടയുള്ളിടങ്ങളിൽ
പള്ളിക്കൂട വരാന്തകളിൽ
കള്ളിൻമണത്താൽ
അലർജിപ്പെടുന്നിടങ്ങളിൽ
അങ്ങനെ
കവി
പോകാനിടയുള്ളിടങ്ങളിലൊക്കെ
കവിത
അലഞ്ഞെന്കിലും
കവിയെ കാണാതെ
മടങ്ങേണ്ടിവന്നു
കവി മയക്കത്തിലായിരുന്നു