കണിയാപുരം നാസറുദ്ദീൻ
കവിത അലഞ്ഞലഞ്ഞൊഴുകുക യായിരുന്നു
റോഡരികുകളിൽ
പുഴയോരങ്ങളിൽ
തോടരികുകളിൽ
റെയിൽപാളങ്ങളിൽ
ഇരുളടഞ്ഞ
ഇടവഴിയോരങ്ങളിൽ
വായനപ്പുരകളിൽ
ചായക്കടകളിൽ
ആത്മഹത്യക്കായ്
ആളുകൾ
പോകാനിടയുള്ളിടങ്ങളിൽ
പള്ളിക്കൂട വരാന്തകളിൽ
കള്ളിൻമണത്താൽ
അലർജിപ്പെടുന്നിടങ്ങളിൽ
അങ്ങനെ
കവി
പോകാനിടയുള്ളിടങ്ങളിലൊക്കെ
കവിത
അലഞ്ഞെന്കിലും
കവിയെ കാണാതെ
മടങ്ങേണ്ടിവന്നു
കവി മയക്കത്തിലായിരുന്നു