ജീവൻ എന്നു പേരുള്ള യാത്ര

ജീവൻ എന്നു പേരുള്ള യാത്ര

ഷാജി തലോറ

കടൽതീരത്തുടെ നടക്കുകയാണ് ഞാൻ

വിരലുകളെ മൃദുമണൽ ചുംബിച്ചുകൊണ്ടിരിന്നു.

കടൽതീരത്തു നിന്നുവരുന്ന,

തണുത്തകാറ്റ് തലോടലായി, സ്പർശിച്ചുകൊണ്ടിരിന്നു.

പലപ്പോഴും വെള്ളം എന്റെകാലുകൾ

നനച്ച്പാപങ്ങൾ സ്നാനംചെയ്യിച്ചു

തിരികെ പോയികൊണ്ടിക്കുന്നു.

മണൽക്കരയിലിരുന്ന് കടലിനോട്സല്ലപിച്ച്,

പ്രണയത്തിലേർപെട്ട്

വികാരാദ്രനായി…

സൂര്യാസ്തമയം കാണുന്നതെന്നും

ഇവിടെ നിന്നാണ്

സൂര്യൻകടലിലേക്ക്, ജീവൻ ആത്മാവിലെകെന്നപോലെ

ഒഴുകിപോകുന്നു…

ഞാനും അതേ വഴിയിലൂടെ നടക്കുകയാണ്.

തണുത്ത മണൽതരികൾ മരിച്ച്

മരവിച്ചുകിടക്കുന്ന വഴിയിലൂടെ

കടലിലെ തിരമാലകൾ പോലെ

പാതയുടെ അവസാനം

എന്റെ കാലടികൾ കടലിലെക്കെറിഞ്ഞു

ചിന്തകളിൽനിന്നു ഞാൻ പുറത്തുവരും.

അപ്പോൾ എന്റെ മനസ്സ് ശൂന്ന്യമായിരിക്കും

ചുറ്റുമുള്ള ലോകവും.

വേലിയെറ്റവും വേലി ഇറക്കവുമില്ലാതെ

ജീവനെന്ന് പേരുള്ളയാത്ര

പുഴ കടലിലേക്ക് എന്നപോലെ ഒഴുകികൊണ്ടിരിക്കുന്നു..