അഭിലാഷ് എം വി
ഭ്രാന്തന്റെ നിലവിളിയാണിത്
ഈ ജീവന്റെ അവസാന നിർവൃതിയാണിത്
മുറിഞ്ഞു , മുറിഞ്ഞു വീഴുന്ന വിചാരങ്ങളാൽ കവിത തുന്നിയെടുക്കുന്ന പാഴ്ശ്രമമാണിത്
വറ്റി വരണ്ട വികാരങ്ങളിലേക്ക്
കാഴ്ച്ച എരിഞ്ഞു തിരിഞ്ഞു താഴുന്നു
അവസാന നീരും കോരിയെടുക്കുന്നു
കാവ്യ ദേവതെ,
അക്ഷര മലരുകളാൽ
ബ്രഹ്മംതിരയാൻ എനിക്കാകില്ലെന്നോ
തീണ്ടാരിയാണോ പാപിയാണോ
എന്നിലെന്തേ പടിഞ്ഞാറൻ ചങ്ങല മുറുക്കുന്നു
കാഴ്ച്ച മങ്ങുന്നു ഹൃദയം രുധിര നർത്തനമാടുന്നു
പിന്നിലെന്നോ മുളച്ച കണ്ണ് ഇനി പിഴുത് മാറ്റാം
മുമ്പോട്ട് നോക്കാം , നടക്കാം
നിങ്ങളുടെ കർണ്ണസുഷിരം എന്റെ ഹ്രദയചർമ്മം ബേദിച്ചു പെരുകിയെങ്കിൽ…
പ്രാണനിൽ രക്തം തുളഞ്ഞു കയറുന്നത് അറിഞ്ഞിരുന്നെങ്കിൽ…
എന്റെ നിശ്ശബ്ദതതയും ശബ്ദമായെങ്കിൽ…..