ഇസ്ഹാഖ് വില്ലൻ
എത്രയോ നാഴികകളായിനീ മറഞ്ഞിട്ട്
എന്നോടടുക്കാതയകലുകയാണോ?
ശക്തമായെൻ പ്രണയമെന്നുമോർക്കാതെ നീ
എന്നോടകന്നുനീ എങ്ങു പോയി.
ദിനവും പകലോന് മറയുന്ന നേരത്തും
തിങ്കലുദിച്ചുയരുന്നൊരു നേരത്തും
നിൻ തോഴരെ ആനന്ദമാക്കുവാനായി
എന്നിലേക്കെന്നു നീ പുൽകിയില്ലേ.
അന്ന് നാമൊന്നിച്ചു കണ്ട കിനാക്കളും
ഒന്നിച്ചു നൽകിയ ചൈതന്യവും
നിന്നാൽ തീർത്ത പിപാസകളും
ഇന്നെന്റെ ഓർമ്മയിലൊന്നു മുട്ടി….
പല രാത്രി നീയെൻ പുതപ്പിന്ന് താഴെ
നെഞ്ചിലെ ചൂടേറ്റുറങ്ങിയില്ലേ.
അന്നേരമാം നിന്റെ ശീതനിശ്വാസം
എൻ ചിത്തമിൽ കനൽ കോരിയിട്ടു.
കോരിത്തരിച്ചു പോയെൻ മെയ്യുമിന്ന്
നിൻ ധ്വനിക്കായിന്ന് കാത്തുനിൽപ്പൂ
അകലാതയെന്തേ നിനക്കെന്നിലേക്കിന്നു
ഒരു കുളിരുപോലെ പുൽകിയാലേ….
ഖേദിക്കുന്നു ഞാൻ നിന്നോട് ചെയ്ത
സകലപരാതങ്ങൾക്കുമാപ്പ്
നീ പ്രണയിച്ച നിൻ മിത്രത്തെ എല്ലാം
കരുണയില്ലാതെ ഞാൻ കൊന്നു തള്ളി.
മാപ്പ് പ്രണയനീ മാപ്പാക്കെനിക്ക്
നീയില്ലാതെ ഞാൻ മരണമാണ്.
നിൻ ധ്വനിയില്ലാതെ എൻ മക്കൾക്കിനി
ഒരായുസിന്നിവിടെ അസാധ്യമാണ്..
വരുകന്റെ കാമിനീ മക്കൾക്കു വേണ്ടി
ഒരു നേരമെങ്കിലും വന്നുപോകൂ….